Thursday, January 4, 2024

46 കൂട്ടുകക്ഷി മുന്നണി

കൂട്ടുകക്ഷി മുന്നണി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-46. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 46

സുധീര്‍ നാഥ്

കൂട്ടുകക്ഷി മുന്നണി

വ്യത്യസ്ഥ ആശയങ്ങളും, ആഗ്രഹങ്ങളും കൊണ്ടു നടക്കുന്നവരാണ് എല്ലാ രാഷ്ട്രീയ നേതാക്കളും എന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്ഥ സ്വഭാവക്കാരായ നേതാക്കളെ പോലെ തന്നെയാണ് ഘടകകക്ഷികളും. ഇവരെ ഒരുമിച്ച് കൊണ്ടു പോകുക എന്നത് പണിപ്പെട്ട പരിപാടിയാണ്. വ്യത്യസ്ഥമായ അഭിപ്രായങ്ങളെ ഒരുമിപ്പിക്കുക എന്നത് മികച്ച നയതന്ത്ര ഇടപെടല്‍ തന്നെയാണ്. ഇതില്‍ വിജയിച്ച പലരും കേരളത്തിലെ പല രാഷ്ട്രീയ പാര്‍ട്ടി നേത്യത്ത്വത്തിലും ഉണ്ട്.

കൂട്ടുകക്ഷി മന്ത്രിസഭ എന്നുള്ളത് ഇന്ന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വരുന്ന ഒന്നാണ്. ഒറ്റക്കക്ഷി ഭരണം എന്നുള്ളത് നമ്മുടെ രാജ്യത്ത് വിദൂര സ്വപ്നമായി തന്നെ മാറിയിരിക്കുന്നു. കേന്ദ്രത്തിലും സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒറ്റ കക്ഷി ഭരിക്കുന്ന ഒരു സംസ്ഥാനമോ രാജ്യമോ നമുക്ക് അടുത്തകാലത്തൊന്നും സ്വപ്നം കാണുവാന്‍ സാധിക്കുകയില്ല. രാജ്യത്ത് ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്.

ഇഎംഎസിന്‍റെ മന്ത്രിസഭ ഒരു കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നല്ലോ. കൂട്ടുകക്ഷി മന്ത്രിസഭ എന്നാത് കാട്ടിലെ അവസ്ഥ തന്നെയാണെന്ന് വിമര്‍ശനപരമായി നോക്കിയാല്‍ കാണുവാന്‍ സാധിക്കുക. ഒരു കാര്‍ട്ടൂണിസ്റ്റ് മനസ്സിലേക്ക് ഈ രംഗം വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. മലയാള കാര്‍ട്ടൂണ്‍ ജനകീയമാക്കിയ കെഎസ് പിള്ള ദേശബന്ധു പത്രത്തില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഘടകകക്ഷികളായ സിംഹങ്ങള്‍ക്ക് നടുവില്‍ ഇരിക്കുന്ന മുഖ്യമന്ത്രി ഇഎംഎസിനെയാണ് കെ എസ് പിള്ള കാര്‍ട്ടൂണില്‍ ചിത്രീകരിക്കുന്നത്. കെ ചന്ദ്രശേഖരന്‍, എന്‍ ശ്രീകണ്‍ഠന്‍ നായര്‍ മുസ്ലീം ലീഖ് നേതാവ് തുടങ്ങിവരാണ് സിംഹങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്. ഒരു കോഡിനേഷന്‍ കമ്മിറ്റി യോഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ യോഗം അവസാനിച്ചു എന്നും കാര്‍ട്ടൂണില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശബന്ധു


No comments:

Post a Comment