Thursday, January 4, 2024

31 സംസ്ഥാന പുനഃസംഘടന കമ്മീഷന്‍

സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-31. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 31

സുധീര്‍ നാഥ്

സംസ്ഥാന പുനഃസംഘടന കമ്മീഷന്‍

1953 ഡിസംബറില്‍ പ്രധാന മന്ത്രി ജവാഹര്‍ലാല്‍ നെഹ്റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. സംസ്ഥാന പുനഃസംഘടന കമ്മീഷന് മുന്‍പ് ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്‍ (ധാര്‍ കമ്മീഷന്‍), ജെ.വി.പി കമ്മീഷന്‍ എന്നിവ ഉണ്ടായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസല്‍ അലി ആയിരുന്നു കമ്മീഷന്‍റെ തലവന്‍. എച്.എന്‍ ക്നസ്റു, കെ.എം പണിക്കര്‍ എന്നിവര്‍ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങള്‍. അന്നത്തെ ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കമ്മീഷന് നേതൃത്വം വഹിച്ചു. 1956 ആഗസ്ത് 31 നു ബില് പാസാക്കിയെങ്കിലും നവംബര്‍ ഒന്നിന് നിയമം നിലവില്‍ വരുന്നതിനു മുന്‍പ് പ്രധാനപ്പെട്ട ഒരു ഭേദഗതി നിയമത്തില്‍ വരുത്തി. 1950 ലെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളെ പാര്‍ട് എ, ബി, സി, ഡി എന്നിങ്ങനെ വേര്‍തിരിക്കുന്നത് എടുത്തു കളഞ്ഞു. പകരം ڇസംസ്ഥാനങ്ങള്‍ڈ എന്ന് മാത്രം നാമകരണം ചെയ്തു. കേന്ദ്രഭരണ പ്രദേശം എന്നൊരു പുതിയ വിഭാഗം ഉള്‍പ്പെടുത്തി. 

അതിന് ശേഷം ഒട്ടേറെ പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഏക മാനദണ്ഡം ഭാഷാടിസ്ഥാനം എന്നതിന് മാറ്റമുണ്ടായി. ഒരു മേഖലയിലെ പ്രാദേശിക അസന്തുലിതാവസ്ഥയും പ്രത്യേക പ്രാദേശിക സംസ്കാരവും പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് ബീഹാറില്‍ നിന്ന് വിഭജിച്ചും, ഛത്തീസ്ഗഡ് മധ്യപ്രദേശില്‍ നിന്ന് വേര്‍പെടുത്തിയും, ഉത്തരാഖണ്ഡ് ഉത്തര്‍പ്രദേശില്‍ നിന്ന് വേര്‍പെടുത്തിയും 2000ത്തില്‍ പുതിയ സംസ്ഥാനമായി. 2014ല്‍ തെലുങ്കാന സംസ്ഥാനവും നിലവില്‍ വന്നു. ഇന്ന് ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളുണ്ട്. എട്ട് യൂണിയന്‍ ടെറിട്ടറികളും.

1953ല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ രൂപീകരിക്കുന്നതിനെ വിഷയമാക്കി 1953 മെയ് മാസം 3ന് ഇറങ്ങിയ ശങ്ക്സ്േ വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണുണ്ട്. വ്യത്യസ്ഥ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ സര്‍പ്പങ്ങളാണ്. ഈ സര്‍പ്പങ്ങളെ മകുടി ഉൂതി നിയന്ത്രിക്കുകയാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി

No comments:

Post a Comment