Saturday, April 13, 2024

150 - വോട്ടര്‍മാര്‍ രാജാക്കന്‍മാര്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-150. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


 

രാഷ്ട്രീയ ഇടവഴി 150

സുധീര്‍ നാഥ്

വോട്ടര്‍മാര്‍ രാജാക്കന്‍മാര്‍

ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടകമാണ് വേട്ടര്‍മാരും അവരുടെ വോട്ടും. നേരിട്ടുള്ള ജനാധിപത്യത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യത്തെ സംസ്ഥാന നിയമസഭകളിലേക്കും ലോകസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍. ജനങ്ങള്‍ അവരുടെ പ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുക്കുകയാണ് നമ്മുടെ രാജ്യത്ത്. ജനങ്ങളുടെ പ്രതിനിധികളെയാണ് ജനങ്ങളായ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കുന്നത്.   അതുകൊണ്ടാണ് ഓരോ വേട്ടര്‍ക്കുമുള്ള വോട്ടുകള്‍ വിവേകത്തോടെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വതന്ത്രവും ജനാധിപത്യവും ഉറപ്പാക്കാന്‍ വോട്ടര്‍മാരുടെ ശക്തമായ ചിന്താശേഷി പ്രധാനമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികളാണ് ജനങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നത്. 

വര്‍ത്തമാനത്തിന്‍റെയും ഭാവിയുടെയും വെല്ലുവിളികളിലൂടെയും അവസരങ്ങളിലൂടെയും രാഷ്ട്രത്തെ നയിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള, സഹാനുഭൂതിയുള്ള, പ്രവര്‍ത്തന-അധിഷ്ഠിത പ്രതിനിധികള്‍ ആവശ്യമാണ്. നമ്മുടെ രാജ്യം ജനാധിപത്യ മതേതര സ്വഭാവമുള്ളതാണ്. നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തിന്‍റെ ശക്തിയാണ്. ഭരണഘടന സംരക്ഷിക്കുന്നതിന് ജനാധിപത്യം വിജയിക്കണം. നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം, ഒരു ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നതാണ്. 

തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ രാജാക്കന്‍മാരാണ്. അവരുടെ ക്കൈവശമുള്ള വോട്ടിന് വലിയ ശക്തിയുണ്ട്. കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ച ഒരു കാര്‍ട്ടൂണില്‍ രാജ്യത്തെ അഴിമതിക്കാരായ നേതാക്കളെ ചൂലില്‍ അടിച്ച് പുറത്താക്കി വ്യത്തിയാക്കുന്ന വോട്ടറുടെ പ്രതിനിധിയായ സാധാരണ ജനത്തെ വരച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഓര്‍ക്കുന്ന കാര്‍ട്ടൂണാണിത്.

കാര്‍ട്ടൂണ്‍ കടപ്പാട്: അബു എബ്രഹാം

149 - യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി…

യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-149. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 149

സുധീര്‍ നാഥ്

രാജ സദസ്സിലെ പുകഴ്ത്തുക്കാര്‍

നോട്ട് നിരോധനം വലിയ ചര്‍ച്ചയും ചരിത്രവുമായതാണ്. 2016 നവംബര്‍ എട്ടാം തീയതി രാത്രി 8 മണിക്ക് ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു: മേരേ പ്യാരേ ദേശ് വാസിയോം... ആജ് മദ്ധ്യ രാത്രി... യാനി... ആട്ട് നവംബര്‍ ദോ ഹസാര്‍ സോലാ... കി രാത്രി കോ ബാരഹ് ബജേ സേ... വര്‍ത്തമാന്‍ മേ ജാരീ... പാഞ്ച് സൗ രുപ്പയേ... ഓര്‍ ഏക് ഹസാര്‍ രുപ്പയേ... കെ കറന്‍സി നോട്ട്... ലീഗല്‍ ടെന്‍ഡര്‍... നഹി രഹേഗേ... അന്തൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ വിവരം കാട്ടുതീ പോലെയാണ് പരന്നത് ട്വിറ്ററിലും വാട്ട്സപ്പിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്ത പരന്നു. പിന്നീടുണ്ടായ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവും, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും നമ്മള്‍ കണ്ടതാണ്.

രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉണ്ടെന്നും അത് നോട്ട് നിരോധനം വഴി സമാഹരിക്കുവാന്‍ സാധിക്കുമെന്നും അതിനുവേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ആയിരുന്നു പ്രധാനമന്ത്രി അന്ന് അവകാശവാദമായി ഉന്നയിച്ചത്. എന്നാല്‍  നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളും അതുണ്ടാക്കിയ സാമമ്പത്തിക തകര്‍ച്ചയും ഭീകരമായിരുന്നു. ഏറ്റവുമധികം തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നേരിടേണ്ടി വന്നത് അസംഘടിത തൊഴില്‍ മേഖലയ്ക്കാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കള്ളപ്പണം പിടിക്കുവാനോ സാമ്പത്തികമായി ഇന്ത്യയെ ഉയര്‍ച്ചയില്‍ എത്തിക്കുവാനോ സാധിച്ചില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി നടത്തിയ തൊഴില്‍ തൊഴിലില്ലായ്മാ സര്‍വേ വെളിപ്പെടുത്തിയത്, നോട്ടു റദ്ദാക്കപ്പെട്ട കാലയളവില്‍ മാത്രം 15 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ്. പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം കാര്‍ഷിക മേഖലയ്ക്ക് മാത്രം വന്‍ നഷ്ടമുണ്ടാക്കി. 

2015 2016 വര്‍ഷം 8.01% ജിഡിപി വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറയുന്നതാണ് കണ്ടത്. 2019 തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധീര്‍നാഥ് വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഈ അവസരത്തില്‍ ചര്‍ച്ചാവിഷയം ആകേണ്ടത്. വോട്ടര്‍മാരായ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്‍റെ പ്രധാന അനുയായി ഉപദേശകനുമായ പ്രതിരോധ മന്ത്രി ആഭ്യന്തരമന്ത്രി നോക്കിക്കൊണ്ട് ജനം പറയുകയാണ്: മേരേ പ്യാരേ ദേശ് വാസിയോം... യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി... 

കാര്‍ട്ടൂണ്‍ കടപ്പാട്: സുധീര്‍ നാഥ്

148 - രാജസദസിലെ പുകഴ്ത്തലുകാര്‍

രാജസദസിലെ പുകഴ്ത്തലുകാര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-148. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 148

സുധീര്‍ നാഥ്

രാജ സദസ്സിലെ പുകഴ്ത്തുക്കാര്‍

പണ്ട് പണ്ട് രാജ സദസ്സുകളില്‍ രാജാവിനെ പുകഴ്ത്തുവാനായി പണം കൊടുത്ത് ആളുകളെ നിയമിക്കുക പതിവുണ്ടായിരുന്നു. അവര്‍ രാജ്യസദസുകളില്‍ വന്നിരുന്ന് രാജാവിനെ പുകഴ്ത്തി പറഞ്ഞുകൊണ്ടേയിരിക്കും. രാജാവിനെ പുകഴ്ത്തുന്ന കവിതകളും, പാട്ടുകളും പാടും. രാജാവ് മഹാനാണെന്നും, രാജാവിനെപ്പോലെ ശക്തി മറ്റാര്‍ക്കും ഇല്ലെന്നും, രാജാവിനോളം ബുദ്ധി ആര്‍ക്കും ഇല്ലെന്നും, രാജാവിനെ വെല്ലുന്ന സൗന്ദര്യമുള്ളവര്‍ ഈ ലോകത്ത് ഉണ്ടോ എന്ന് സംശയമാണെന്നും തുടങ്ങി ഒട്ടേറെ പുകഴ്ത്തല്‍ രാജസദസുകളില്‍ ഇവര്‍ വിളമ്പുക പതിവുള്ളതാണ്. ഇതിന് തക്കതായ പ്രതിഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം പുകഴ്ത്തലുകള്‍ കാലങ്ങളായി രാജ സദസ്സുകളില്‍ നിന്ന് രാഷ്ട്രീയ രംഗത്തും തുടരുന്നുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ അടിയന്തിരാവസ്ഥ കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഇന്ദിരയെ പുകഴ്ത്തി പുകഴ്ത്തി സമാനമായ രാജസദസ്സുകളിലെ രംഗം ആവര്‍ത്തിപ്പിക്കമായിരുന്നു. 

അടിയന്തിരാവസ്ഥ നിലവില്‍ വന്ന കാലത്തുണ്ടായിരുന്ന ഇത്തരത്തിലുള്ള പുകഴ്ത്തലുകളുടെ സമാനമായ സാഹചര്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉള്ളത്. അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നു മാത്രം. ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഇപ്പോള്‍ ശക്തമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കൊണ്ടിരിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. രാജ്യത്തെ എല്ലാ വികസനങ്ങള്‍ക്കും കാരണഭൂതന്‍ എന്നും, ഏകപക്ഷീയമായ ഗ്യാരഡിയും ഏകാധിപത്യത്തിന്‍റെ ലക്ഷണമാണ്. ഇത് രാജ്യത്തിന് അപകടമാണ്. 

1973 മെയ് മാസം കെ. എസ് പിള്ള സരസന്‍ മാസികയില്‍ വരച്ച കവര്‍ കാര്‍ട്ടൂണ്‍ ഉണ്ട്. പ്രധാനമന്ത്രി ഇന്ദിര സിംഹാസനത്തില്‍ ഇരിക്കുന്നു. ഇന്ദിരാഗാന്ധിക്ക് തോഴിമാരായി ഇരുവശത്തും ഉള്ളത് ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. ഇവര്‍ ഇന്ദിരാഗാന്ധിയുടെ ചിത്രം പതിപ്പിച്ച വിശറി കൊണ്ട് ഇന്ദിരാഗാന്ധിയെ വീശിക്കൊണ്ടിരിക്കുന്നു. ഇന്ദിരാഗാന്ധി പിടിച്ചിരിക്കുന്ന അംശവടിയില്‍ ഇന്ദിരാഗാന്ധിയുടെ തന്നെ മുഖങ്ങളാണ് കൊത്തിവെച്ചിരിക്കുന്നത്. എന്തിനും ഏതിനും താനാണ് എന്ന മറുപടിയാണ് ഇതുവഴി ഇന്ദിര നല്‍കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഈ കാര്‍ട്ടൂണിന് ഏറെ പ്രസക്തിയുണ്ട് എന്ന് തന്നെ പറയണം

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

147 - സോണിയാജീ… മാണിയാജീ…

സോണിയാജീ… മാണിയാജീ… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-147. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 147

സുധീര്‍ നാഥ്

സോണിയാജീ... മാണിയാജീ...

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ. എം. മാണി കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന കഥാപാത്രമാണ്. വേറിട്ട ശരീര പ്രകൃതിയും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എളുപ്പം വഴങ്ങുന്ന അദ്ദേഹത്തിന്‍റെ ആയിരക്കണക്കിന് കാര്‍ട്ടണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യം, റവന്യൂ, നിയമം, ആഭ്യന്തരം എന്നീ കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. 1965 മുതല്‍ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം (52 വര്‍ഷം) നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് മാണിക്കാണ്. 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തും, ഏറ്റവും കൂടുതല്‍ തവണ (13) തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചതും, അടക്കം ഒട്ടേറെ റിക്കോഡുകള്‍ക്ക് ഉടമയായ കെ. എം. മാണി ഒരിക്കല്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.

1980 മുതല്‍ 81 വരെ ഒരു വര്‍ഷക്കാലം ഇടതുപക്ഷ മുന്നണിയോടൊപ്പം ആയിരുന്നു കെ എം മാണിയെങ്കില്‍, ശേഷിച്ച എല്ലാ കാലവും കോണ്‍ഗ്രസിനോടൊപ്പം തന്നെയായിരുന്നു രാഷ്ട്രീയ പങ്കാളിത്തം. ഒട്ടേറെ തവണ കേരളത്തിലെ മന്ത്രിയാവുകയും ധനമന്ത്രിയും നിയമ മന്ത്രിയുമായ കെ. എം മാണിക്ക് ഒരുകാലത്ത് കേന്ദ്രമന്ത്രി സ്ഥാനം എന്ന സ്വപ്നം ഉണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വപ്നം സാക്ഷാത്കാരത്തിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിയാകുന്നതിനായി അദ്ദേഹം ഡല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്രമന്ത്രി ആയാല്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ പോലും ഇവിടെനിന്ന് തയ്യാറാക്കി കൊണ്ടുപോയിരുന്നു എന്ന് സംസാരവും വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി ആകുവാന്‍ സാധിച്ചില്ല. ലോക്സഭാ, രാജ്യസഭാ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതിയും കെ. എം. മാണി ഉന്നയിച്ചിരുന്നു.

കേന്ദ്രമന്ത്രി സ്ഥാനം എന്ന ആഗ്രഹം സാധിച്ചില്ല, തിരഞ്ഞെടുപ്പില്‍ പരിഗണന ലഭച്ചില്ല, എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ഭക്ഷണം കഴിക്കാന്‍ തീന്‍മേശയുടെ കസേരയി ഇരിക്കുന്നു. അതിന്‍റെ താഴെ കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടിലയില്‍ എന്തെങ്കിലും ലഭിക്കുമെന്നുള്ള ഉദ്ദേശത്താല്‍ മകന്‍ ജോസ് കെ മാണിയോടൊപ്പം പ്രതീക്ഷകളോടെ ഇരിക്കുന്ന ഒരു ക്രിസ്തീയ സ്ത്രീയായി കെ. എം. മാണിയെ പ്രസന്നന്‍ ചിത്രീകരിച്ചിരിക്കുന്നു. സസ്യേതര വിഭവങ്ങളാണ് സോണിയ ഗാന്ധി കഴിക്കുവാന്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. സദ്യ ഒരുക്കുന്നതാകട്ടെ എ, കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും. കോണ്‍ഗ്രസ് നേതാവായ ലീഡര്‍ കെ കരുണാകരന്‍ പൂച്ചയായി മീനുമായി പോകുന്ന ഒരു രംഗവും കാര്‍ട്ടൂണിന്‍റെ ഭാഗമാണ്. സോണിയ ഗാന്ധി, കെ. എം. മാണിയോട് പറയുകയാണ്: ഇനിം മീന്‍ വന്നാല്‍ പൂച്ചകൊണ്ടോയില്ലേല്‍... ചേടത്തിക്കാ... ഒറപ്പ്... സോണിയാ ഗാന്ധിയെ നോക്കി മാണി ഓര്‍മ്മിപ്പിക്കുന്നത് ചിരിക്ക് വക നല്‍കുന്നു: സോണിയാജീ... മാണിയാജി...

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

Tuesday, April 9, 2024

146 - മാണി സാറും കേരളാ കോണ്‍ഗ്രസും

മാണി സാറും കേരളാ കോണ്‍ഗ്രസും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-146. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 146

സുധീര്‍ നാഥ്

മാണി സാറും കേരളാ കോണ്‍ഗ്രസും.

വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന മേലങ്കിയുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന കെ എം മാണി സ്വന്തം പാര്‍ട്ടിയെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു. പിന്നീട് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പിളരുന്നത് ഒരു സ്ഥിരം ഏര്‍പ്പാടാണെന്ന് കാണാം. ഇന്ന് കേരളത്തില്‍ എത്ര കേരളാ കോണ്‍ഗ്രസ് ഉണ്ടെന്നതിന്  ഉത്തരം ഓരോ ദിവസവും മാറി മാറി വരുന്നുണ്ടെന്ന് സംസാരവുമുണ്ട്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന്  കേരളാ കോണ്‍ഗ്രസിന്‍റ തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീട് ഒരു സമുദായത്തിന്‍റെ രാഷ്ട്രീയ മുഖമായി പാര്‍ട്ടി പരിണമിച്ചു. പി ടി ചാക്കോ എന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവിന്‍റെ സ്മരണയിലാണ് കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടി പിറക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തില്‍ 1964 ഒക്ടോബര്‍ 9 നു ചേര്‍ന്ന ആ യോഗം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച വഴിത്തിരിവായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനം.

കേരളാ കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രിക ബൈബിളിന് തുല്ല്യമായിട്ടാണ് പരിഗണിക്കുന്നതെന്ന സംസാരമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് പതിവുള്ളതും, പ്രകടന പത്രിക ചര്‍ച്ചയാകുന്നതും സ്ഥിരം കാഴ്ച്ചയാണ്. പല കേരളാ കോണ്‍ഗ്രസുകള്‍ കേരള രാഷ്ട്രിയത്തില്‍ ഉണ്ട് എന്നതാണ് പ്രകടന പത്രിക ചര്‍ച്ചയാകുവാന്‍ കാരണം. പ്രതീക്ഷിച്ച അംഗീകാരം ലഭിച്ചില്ലെങ്കില്‍ ആശയപരമായി വലിയ മാറ്റമില്ലാത്ത മറ്റൊരു കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പില്‍ പോകുന്നതിലും അധികം വിമര്‍ശനങ്ങള്‍ ഉണ്ടാകില്ലല്ലോ.

കേരളാ കോണ്‍ഗ്രസിന്‍റെ മാണി ഗ്രൂപ്പും, ജോസഫ് ഗ്രൂപ്പും തമ്മിലാണ് 2024ലെ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച ഒരു കാര്‍ട്ടൂണ്‍ രാഷ്ട്രീയ വായനക്കാരുടെ മനസിലേയ്ക്ക് ഓടി വരുന്നത് സ്വാഭാവികം. ഈ കാര്‍ട്ടൂണില്‍ കെ എം മാണി തന്‍റെ പ്രിയ ചങ്ങാതി പി ജെ ജോസഫിനോട് ചോദിക്കുകയാണ്: ആ പ്രകടന പത്രിക (പുതിയ നിയമം) ഒന്നു തരാമോ ? ഒരു സംശയം ഒന്ന് നോക്കാനാണ്... വര്‍ത്തമാനകാല കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍ ഈ കാര്‍ട്ടൂണ്‍ രസകരം തന്നെ.

കാര്‍ട്ടൂണ്‍ കടപ്പാട്: നാഥന്‍

Sunday, April 7, 2024

145 - ജനക്കൂട്ടം വോട്ടാകുമോ…?

ജനക്കൂട്ടം വോട്ടാകുമോ…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-145. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 145

സുധീര്‍ നാഥ്

ജനക്കൂട്ടം വോട്ടാകുമോ...?

എല്ലാ തിരഞ്ഞെടുപ്പുകളിലും ശക്തി പ്രകടനങ്ങളും പൊതുയോഗങ്ങളും പതിവാണ്.  ഇതില്‍ പങ്കെടുക്കുന്നവരില്‍ എത്രപേര്‍ അതാത് പാര്‍ട്ടികളുടെ അണികളാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടം ഒരിക്കലും വോട്ടാകില്ല എന്ന് പരക്കെ പറയുന്നത്. വടക്കേ ഇന്ത്യയില്‍ ആള്‍ക്കൂട്ടത്തെ കൂലിക്ക് കിട്ടുന്നതായി കേട്ടിട്ടുണ്ട്, അത് അറിയാം. സമാനമായ രീതിയില്‍ തമിഴ്നാട്ടിലും ഈ പ്രവണത ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നുള്ളത് വ്യക്തമല്ല. എന്തായാലും പൊതുയോഗങ്ങളിലും ശക്തിപ്രകടനങ്ങളിലും പ്രമുഖ നേതാക്കള്‍ വരുമ്പോഴുള്ള ആള്‍ക്കൂട്ടം ഒരിക്കലും വോട്ടാകില്ല എന്ന് തന്നെയാണ് നമ്മുടെ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം കാലങ്ങളായി തെളിയിക്കുന്നത്.  ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ പ്രഗല്‍ഭരും, പ്രശസ്തരുമായ വ്യക്തികളുടെ സാന്നിധ്യവും അല്പം പണമിറക്കിയുള്ള പ്രവര്‍ത്തനങ്ങളും മാത്രം മതിയാകും. 

ബാലറ്റ് ബോക്സില്‍ ആള്‍ക്കൂട്ടം വോട്ടായി മാറുന്നതിന് വോട്ടര്‍മാരുടെ വിശ്വാസം നേടേണ്ടതുണ്ട്. ഇത്തരത്തില്‍ ജനക്കൂട്ടത്തെ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുക എന്നുള്ള ഒരു രീതി എല്ലാ മുന്നണികളും എല്ലാ കാലത്തും പിന്തുടര്‍ന്ന ഒരു കാര്യമാണ്. ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിക്കപ്പെട്ട് വോട്ട് ചെയ്യുന്നവരും സമൂഹത്തിലുണ്ട് എന്നതാണ് സത്യം. 

ജനസംഖ്യയില്‍ ഒട്ടും പിന്നിലല്ലാത്ത നമ്മുടെ രാജ്യത്തെ ജനങ്ങളെ തിരിച്ചറിയുക എന്നുള്ളത് തന്നെ വലിയ പ്രയാസമുള്ള ഒരു കാര്യമാണെന്ന് ആര്‍ക്കും മനസ്സിലാകും. ജനസംഖ്യ വളരെയധികം ഉള്ള ഇന്ത്യയിലെ വോട്ടര്‍മാരെ സ്വന്തമാക്കുന്നതില്‍ മികച്ച വൈഭവം തന്നെ ഓരോ മുന്നണിക്കും ഉണ്ടാകേണ്ടതുണ്ട്. അവരെ സ്വന്തം വരുതിയില്‍ വരുത്തുക എന്നുള്ളതാണ് ഒരു മുന്നണിക്ക് ഒരു തെരഞ്ഞെടുപ്പിലൂടെ നേടേണ്ട വിജയം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയക്കാരും നോട്ടമിടുന്നതും വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുക എന്നുള്ളതിലാണ്.

എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റ് സാമുവല്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ആള്‍ക്കൂട്ടത്തിന്‍റെ വിഷയമാക്കിയുള്ളതാണ്. അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍, തീവണ്ടിയില്‍ തിങ്ങിനിറഞ്ഞു പോകുന്ന ഇന്ത്യന്‍ ജനതയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തിങ്ങി നിറഞ്ഞ തീവണ്ടി യാത്ര വടക്കേ ഇന്ത്യയില്‍ സര്‍വ്വസാധാരണവുമാണ്. അതുകൊണ്ടുതന്നെയാകും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സാമുവല്‍ അങ്ങനെ തന്‍റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. എല്ലാവരെയും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ആത്മഗതവും കാര്‍ട്ടൂണിലുണ്ട്. ആള്‍ക്കൂട്ടത്തില്‍ എത്രപേര്‍ വോട്ട് ചെയ്യും എന്നുള്ള സംശയം ഓരോ മുന്നണിയിലെ നേതാക്കള്‍ക്കും ഉണ്ടായിട്ടുള്ളത് പോലെ തന്നെയാണ് തിങ്ങി നിറഞ്ഞ തീവണ്ടിയിലെ യാത്രക്കാരെ പരിശോധിക്കലും.

കാര്‍ട്ടൂണ്‍ കടപ്പാട്: ടി. സാമുവല്‍

Saturday, April 6, 2024

144 - വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍

വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-144. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 144

സുധീര്‍ നാഥ്

വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍

എല്ലാവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടാകും. സ്വപ്നങ്ങള്‍ ഉണ്ടാകും. ആഗ്രഹങ്ങള്‍ ഉണ്ടാകും. ഇതൊക്കെ തന്നെയാണ് വോട്ടറെ ഒരു സ്ഥാനാര്‍ത്ഥി പാട്ടിലാക്കുവാന്‍ ശ്രമിക്കുന്ന മുഖ്യഘടകം. വോട്ടര്‍മാര്‍ക്ക് പ്രതീക്ഷകളും, സ്വപ്നങ്ങളും നല്‍കിക്കൊണ്ടുള്ള വാഗ്ദാനങ്ങള്‍ കാലങ്ങളായി രാഷട്രീയ പാര്‍ട്ടയകള്‍ നല്‍കി വരുന്നത് നമുക്ക് മുന്നിലില്‍ ഇപ്പോഴും നടക്കുന്നുണ്ട്. നടക്കാത്ത പല വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് മുന്‍പൊക്കെ നേതാക്കള്‍ നടത്തിയിരുന്നു എന്ന് നമുക്കറിയാം. നാട്ടില്‍ തേനും പാലും ഒഴുക്കും എന്ന് അതിനെ കളിയാക്കിക്കൊണ്ട് പറയാറുണ്ടല്ലോ...? ഇന്ന് വോട്ടര്‍മാര്‍ക്കല്ല, പകരം എതിര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. രാഷ്ട്രീയ ആശയങ്ങള്‍ മാറ്റിപ്പറയുവാനായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കന്മാരെ ആകര്‍ഷിക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കൂറ് മാറുന്ന കാഴ്ച്ചയും ഇപ്പോള്‍ സാധാരണമാണ്.

വോട്ടര്‍മാരെല്ലാം കഴുതകളെ പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ ഇക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്ന് നേതാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. നടക്കുവാന്‍ സാധ്യതയുള്ള പല കാര്യങ്ങള്‍ ഇപ്പോള്‍ ഓരോ രാഷ്ട്രീയ മുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നുമുണ്ട്. 

രാജാക്കന്മാരെ പോലെ വോട്ടര്‍മാര്‍ക്ക് മുകളില്‍ ഇരുന്ന്കൊണ്ട് മുന്നോട്ട് നീങ്ങുന്ന രാഷ്ട്രീയ നേതാക്കളെ എത്രയോ തവണ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാരെ കഴുതുകളാക്കി മുന്നില്‍ ക്യാരറ്റ് തൂക്കി കൊണ്ട്, അവരെ മുന്നോട്ടു നയിപ്പിക്കുന്ന രംഗവും ഒട്ടേറെ തവണ കാര്‍ട്ടൂണുകളായി വന്നിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുകുമാറും സമാനമായ ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍ രസകരമായ കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടായത് ശ്രദ്ധേയമാണ്. അത് തന്നെയാണ് ഈ കാര്‍ട്ടുണിനെ വേറിട്ട് നിര്‍ത്തുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: സുകുമാര്‍

143 - സുരക്ഷിത മണ്ഡലം തേടി

സുരക്ഷിത മണ്ഡലം തേടി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-143. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 143

സുധീര്‍ നാഥ്

കോണ്‍ഗ്രസിന്‍റെ അറ്റകൈ

സുരക്ഷിത മണ്ഡലം തേടി ഒരു സ്ഥാനാര്‍ഥി പോകുന്നതില്‍ ഒരു തെറ്റുമില്ല അങ്ങനെ സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് സുരക്ഷിത മണ്ഡലം ലഭിക്കണമെങ്കില്‍ അത്രമാത്രം സ്വാധീനം പാര്‍ട്ടിയില്‍ വേണം ഏതൊരു പാര്‍ട്ടിയായാലും അവരുടെ നേതാവ് സുരക്ഷിത മണ്ഡലത്തിലാണ് മത്സരിക്കാറ് സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ പ്രമുഖര്‍ നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെയുണ്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ വയനാട്ടിലാണ് മത്സരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ ഉത്തര്‍പ്രദേശിലെ അമേഠിയിലെ മണ്ഡലം ഉപേക്ഷിച്ചാണ് അദ്ദേഹം വയനാടിനെ ചേര്‍ത്തുനിര്‍ത്തിയത് ഉത്തര്‍പ്രദേശില്‍ മത്സരിച്ചാല്‍ ജയിക്കുവാന്‍ സാധ്യതയില്ല എന്നുള്ള തോന്നലാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഇങ്ങനെ ചിന്തിപ്പിച്ചത്

രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ അമേഠി പോലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമാണ് റായ്ബറേലി ഇവിടെ 1966 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 1967 ല്‍ ഇന്ദിരാഗാന്ധി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1971 ലും ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് വിജയിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. റായ് കോണ്‍ഗ്രസ് പാര്‍ട്ടിയും തോല്‍ക്കുന്നതും ഇന്ദിരാഗാന്ധി തോല്‍വി അറിയുന്നത് ഈ തെരഞ്ഞെടുപ്പിലാണ്. സോഷ്യലിസ്റ്റ് നേതാവായ രാജനാരായണന്‍ ആണ് അരലക്ഷത്തില്‍ പിറന്ന ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത്.അതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരങ്ങളില്‍ വിജയിച്ചെങ്കിലും 1996, 98 വര്‍ഷം ബിജെപി ഡ്രൈവറീ യില്‍ ജയിച്ചിരുന്നു എന്നാല്‍ നരേന്ദ്രമോഡി വന്‍ഭൂരിപക്ഷത്തില്‍ രാജ്യമാകെ അലകള്‍ അടിപ്പിച്ചപ്പോഴും കോണ്‍ഗ്രസ് പിന്തുണ കൂടുകയായിരുന്നു ഏറ്റവും ഒടുവില്‍ 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ജയിക്കുകയുണ്ടായി. 

1980ല്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി സ്വന്തം മണ്ഡലമായ റായിബറയിലേക്ക് പുറമേ ആന്ധ്രപ്രദേശിലെ നിന്നും ജനവിധി നേടിയിരുന്നു രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായിബറുകളില്‍ നിന്ന് ഇന്ദിര രാജിവെക്കുകയും ഉണ്ടായി. 1980 റൈബില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ ആയിരുന്നു സുരക്ഷിതമണ്ഡലം തേടിയായിരുന്നു ഇന്ദിരാഗാന്ധിയുടെ ആന്ധ്രപ്രദേശിലേക്കുള്ള ഇത് വിഷയമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ടൂണ്‍ 1989 സെപ്റ്റംബര്‍ മാസം പതിനഞ്ചാം തീയതി ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

142 - കോണ്‍ഗ്രസിന്റെ അറ്റകൈ

കോണ്‍ഗ്രസിന്റെ അറ്റകൈ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-142. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 142

സുധീര്‍ നാഥ്

കോണ്‍ഗ്രസിന്‍റെ അറ്റകൈ

2004 ഏപ്രില്‍ 20 മുതല്‍ മെയ് 10 ആയാണ് ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. മെയ് 13ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എട്ടു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ കോണ്‍ഗ്രസ് സഖ്യം തിരിച്ചെത്തി. കോണ്‍ഗ്രസ് ഒറ്റയ്ക്കായിരുന്നില്ല മത്സരിച്ചിരുന്നത് സംഖ്യ കക്ഷികളുടെ സഹായത്തോടെ 543ല്‍ 335 അംഗങ്ങളുടെ പിന്തുണയുള്ള ഒരു മന്ത്രിസഭയാണ് അന്ന് രൂപീകരിച്ചത്. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് അഥവാ യുപിഐ എന്നാണ് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച ഒരു സഖ്യമായിരുന്നു അത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സമാജ് വാദി പാര്‍ട്ടി, കേരള കോണ്‍ഗ്രസ് ഇടത് മുന്നണി തുടങ്ങിയവരുടെ പുറമെ നിന്നുള്ള പിന്തുണ ഈ മുന്നണിക്ക് ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടുകൂടി രൂപം കൊണ്ട ഒരു മന്ത്രിസഭയായിരുന്നു അത്. 

സോണിയ ഗാന്ധി ആയിരുന്നു കോണ്‍ഗ്രസിന്‍റെ നേതാവ് എങ്കിലും അവരെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കാര്‍ തയ്യാറായിരുന്നില്ല. സോണിയ ഗാന്ധി വിദേശിയാണെന്നതായിരുന്നു ചിലരുടെ എതിര്‍പ്പിന് കാരണം. എന്നാല്‍ വിശാലമനസ്സോടെ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ഡോക്ടര്‍ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാകുകയും ഉണ്ടായത് ചരിത്രം. പ്രാദേശിക പാര്‍ട്ടികളെ എല്ലാം വിശ്വാസത്തില്‍ എടുത്ത് രൂപം കൊണ്ട യുപിഎ സര്‍ക്കാര്‍ തുടര്‍ന്ന് 10 വര്‍ഷം ഭരിക്കുകയുണ്ടായി.

പ്രാദേശിക പാര്‍ട്ടികളെ അംഗീകരിച്ച കോണ്‍ഗ്രസിന്‍റെ നിലപാടിനെ വിഷയമാക്കി പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. ഒട്ടേറെ കൈകളോടുകൂടി എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തുന്ന സോണിയ ഗാന്ധിയെയാണ് കാര്‍ട്ടൂണില്‍ പ്രസന്നന്‍ ആനിക്കാട് വരച്ചിരിക്കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത് എന്നത് കൊണ്ട് ഈ കാര്‍ട്ടൂണ്‍ പ്രസകതമായ ചര്‍ച്ചാ വിഷയമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

141 - 1989 ലെ ദേശീയ മുന്നണി രൂപീകരണം

1989 ലെ ദേശീയ മുന്നണി രൂപീകരണം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-141. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 141

സുധീര്‍ നാഥ്

1989ലെ ദേശീയ മുന്നണിയുടെ രൂപീകരണം

1980ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ, സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ടു. കരുണാനിധി കോണ്‍ഗ്രസിനെതിരെ ദേശിയ തലത്തില്‍ ഒരു മുന്നണി രൂപീകരിക്കാന്‍ ഇതുകാരണം നിര്‍ണായക പങ്കുവഹിച്ചു. 1988 ഒക്ടോബറില്‍ ചെന്നൈയില്‍ ഏഴു കക്ഷികളെ ചേര്‍ത്ത് ദേശീയ മുന്നണി രൂപീകരിച്ചു. ഇന്ത്യയെ രക്ഷിക്കാനും സാമൂഹിക നീതിക്കുവേണ്ടിയും കരുണാനിധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം വിശ്വനാഥ് പ്രതാപ് സിംഗിനെയും മണ്ഡല് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പ്രഖ്യാപനത്തെയും പിന്തുണച്ചു. 1988 സെപ്റ്റംബര്‍ 17-ന് കരുണാനിധി ചെന്നൈയില്‍ ഡിഎംകെ അംഗങ്ങളുടെ പിന്തുണയില്‍ വലിയ റാലിയും ദേശീയ മുന്നണിയുടെ രൂപീകരണത്തെ പ്രഖ്യാപിച്ച് ഒരു പൊതുയോഗവും സംഘടിപ്പിച്ചു. ചെന്നൈ കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. പൊതുയോഗത്തില്‍ മൂന്ന് കോണ്‍ഗ്രസ് (ഐ) ഇതര മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 20 പ്രമുഖ ദേശീയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു. 

ദേശിയ മുന്നണിയുടെ രൂപീകരണത്തിന് പിന്നാലെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1989-ല്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തി. ശക്തനായ കോണ്‍ഗ്രസ് നേതാവ് മൂപ്പനാരെ തമിഴനാട് രാഷ്ട്രീയത്തില്‍ നിഷ്പ്രഭനാക്കാന്‍ കരുണാനിധിക്ക് സാധിച്ചു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രഭാവത്തിന്‍റെ മങ്ങല്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്. 

1989 ഫെബ്രുവരി ലക്കം പാക്കനാര്‍ വിനോദ മാസികയുടെ കവര്‍ കാര്‍ട്ടൂണ്‍ വരച്ചത് കാര്‍ട്ടൂണിസ്റ്റ് ജി ഹരിയാണ്. അക്കാലത്തെ ദേശിയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കരുണാനിധി തന്നെയാണ് കാര്‍ട്ടൂണിലെ താരം. കോണ്‍ഗ്രസ് നേതാവ് മൂപ്പനാരെ നഗ്നാക്കി ചവറു കുട്ടയിലാണ് കാര്‍ട്ടൂണിസ്റ്റ് വരച്ചിരിക്കുന്നത്. രാജീവ് ഗാന്ധിയും, കെ. കരുണാകരനും ചവറുകൂന്നയ്ക്ക് പിന്നില്‍ ആശങ്കയോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നതും കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍ വിനോദ മാസിക

140 - കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി

കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-140. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 140

സുധീര്‍ നാഥ്

കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി 

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്‍റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയം. പശുവും കിടാവുമായിരുന്നു കോണ്‍ഗ്രസിന്‍റെ ചിഹ്നം. കോണ്‍ഗ്രസിലെ തര്‍ക്കം കാരണം ചിഹ്നമായ പശുവും കിടാവും ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രീം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്‍റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയ്യാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്‍റേയും, സുന്ദര കൈലാസത്തിന്‍റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി ശക്തമായ വ്യക്തി  ബന്ധമുണ്ടായിരുന്നു.

കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിരാ കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആനയും, സൈക്കിളും മറ്റും കോണ്‍ഗ്രസിന്‍റെ പുതിയ ചിഹ്നത്തിന്‍റെ പരിഗണയില്‍ വന്നെങ്കിലും, ഇന്ദിരാ ഗാന്ധിയുടെ തീരുമാനമായിരുന്നു ക്കൈ ചിഹ്നം. ആന്ധ്രാപ്രദേശിലും, കര്‍ണ്ണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. 1979 ലും ല്‍ 1980 ലും  ഇന്ദിരാ ഗാന്ധി പാലക്കാടെത്തിയെങ്കിലും 1982 ഡിസംബര്‍ മാസം 13ാം തിയതിയാണ് അവര്‍ ആദ്യമായി ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്. 

1978ല്‍ ക്കൈപ്പത്തി ചിഹ്നം സ്വീകരിച്ചപ്പോള്‍ ഫെബ്രുവരി 25ന് ദി ഇന്ത്യന്‍ എക്സ്പ്രസില്‍ അബു എബ്രഹാം വരച്ച കാര്‍ട്ടൂണ്‍ രാഷ്ട്രീയ ചരിത്രമാണ്. സാധാരണ ക്കൈനോട്ടക്കാരാണല്ലോ ക്കൈപ്പത്തി പ്രദര്‍ശിപ്പിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് അവരുടെ ചിഹ്നമായി ക്കൈപ്പത്തി സ്വീകരിക്കുമ്പോള്‍ ആരുടെ മനസിലും ഓടിയെത്തുന്ന രൂപമാണ് ക്കൈനോട്ടക്കാരന്‍റേത്. അതുതന്നെയാണ് ഇവിടെ കാര്‍ട്ടൂണിസ്റ്റും വിഷയമാക്കിയത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്

Saturday, March 30, 2024

139 - വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-139. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 139

സുധീര്‍ നാഥ്

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

നമ്മുടെ ഒരു വോട്ടിന്‍റെ വില എത്രയാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു വോട്ടിന്‍റെ വില ഇന്നുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ് പറയുവാന്‍ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് സര്‍വ്വസാധാരണമാണ്. അത് കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ്. അന്നായിരിക്കും വോട്ട് ചെയ്യുന്ന പൊതുജനം രാജാവിനെ പോലെ കഴിയുക. സ്ഥാനാര്‍ത്ഥികള്‍ യാചകരെ പോലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ്. ഒരു വോട്ടിന്‍റെ വില അത്ര വലുതാണ് എന്ന് നമ്മുടെ ജനാധിപത്യ മതേതര രാജ്യം ലോകത്തിനു മുന്നില്‍ കാണിച്ചുതന്നിട്ടുള്ളതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതും, വോട്ടിങ്ങിലൂടെ അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും. 

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവധിച്ചു തന്നിട്ടുള്ള മൗലീകാവകാശമാണ് വോട്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ബോധവും, വോട്ടിങ്ങ് പ്രക്രിയ രഹസ്യമായിരിക്കുമെന്നതും ഓരോ പൗരനും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഓരോ വേട്ടറുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നേതാക്കള്‍ പെടാപാട് പെടുന്നത്. വോട്ടര്‍മാര്‍ ഇപ്പോള്‍ പാര്‍ട്ടി നോക്കിയല്ല വോട്ടുകള്‍ ചെയ്യുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളെ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യതയുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

ഒരു വോട്ടര്‍ക്ക് മുന്നില്‍ വോട്ടിനായി യാചിച്ചു നില്‍ക്കുന്ന നേതാക്കന്മാരുടെ രസകരമായ കാര്‍ട്ടൂണ്‍ മാതൃഭൂമിക്ക് വേണ്ടി ബി. എം. ഗഫൂര്‍ വരച്ചത് ശ്രദ്ധേയമാണ്. കാര്‍ട്ടൂണില്‍ ദേവിയിലാലും, രാജീവ് ഗാന്ധിയും, ചന്ദ്രശേഖറും, വി. പി. സിങ്ങും, എല്‍. കെ. അഡ്വാനിയും എം ടി രാമറാവുമെല്ലാം ഉണ്ട് എന്നുള്ളത് കൗതുകകരം തന്നെ. എല്ലാവരും വോട്ടര്‍നോട് വോട്ടുകള്‍ യാചിക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി


Thursday, March 28, 2024

138 - തെരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം

തെരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-138. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 138

സുധീര്‍ നാഥ്

തിരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം 

തെരഞ്ഞെടുപ്പുകളില്‍ സഹതാപ തരംഗം എന്നൊന്നുണ്ട്. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോഴും,  രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടപ്പോഴും, സഹതാപ തരംഗം ഉണ്ടായി എന്നുള്ളത് ഒരു വസ്തുതയാണ്. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ തന്നെയാണ് ഇന്ദിരാഗാന്ധിയെ വധിച്ചത്. രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു ബോംബ് സ്ഫോടനത്തിലാണ് കൊലചെയ്യപ്പെട്ടത്. ഇരുവരുടേയും മരണത്തിന് കാരണമായ സംഭവങ്ങള്‍ രാജ്യം ഒന്നാകെ ഓര്‍ക്കുകയും അവരുടെ ജീവത്യാഗത്തിന് ജനങ്ങള്‍ വോട്ടിങ്ങിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയും ചെയ്തു. ഇത്തരം സഹതാപ തരംഗം പിന്നീടുള്ള കാലങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം വിലയിരുത്താന്‍.

2019ലെ തെരഞ്ഞെടുപ്പില്‍ കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണം ആ കൊല്ലത്തെ തെരഞ്ഞെടുപ്പിന് സ്വാധീനിച്ചിരുന്നു എന്നുതന്നെ വേണം കരുതാന്‍. തെരഞ്ഞെടുപ്പിന് ശേഷമാണ് പുല്‍വാമയുടെ തീവ്രവാദി ആക്രമത്തിന് പിന്നിലെ ദുരൂഹത പലവഴിക്ക് പുറത്ത് വന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം സഹതാപ തരംഗമായി നമുക്ക് വിലയിരുത്താന്‍ സാധിക്കില്ല. അത് ഇന്ത്യ എന്ന രാജ്യത്തിന്‍റെ രക്ഷയ്ക്കായി ഒന്നാകാനുള്ള ആഹ്വാനമായി മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. 

തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ വ്യാപകമായി ഭൂതം ഭാവി വര്‍ത്തമാനം പ്രവചിക്കുന്ന ജോത്സ്യന്മാരോട് അടുക്കുന്നത് കാണാറുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്. ഇത് കാലങ്ങളായി കണ്ടുവരുന്ന ഒരു പ്രവണത തന്നെയാണ്. തങ്ങളുടെ ഭാവി എന്തായിരിക്കും എന്നുള്ള ആശങ്ക എല്ലാ നേതാക്കന്മാര്‍ക്കും ഉണ്ട് എന്നുള്ളതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇന്ത്യന്‍ എക്സ്പ്രസില്‍ 1989 നവംബര്‍ മാസം പതിനെട്ടാം തീയതി കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്ര വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് ഒട്ടേറെ ആരോപണങ്ങളാല്‍ രാജീവ് ഗാന്ധി വിമര്‍ശിക്കപ്പെട്ടിരുന്ന കാലമായിരുന്നു. ജോത്സ്യനോട് രാജീവ് ഗാന്ധി ചോദിക്കുകയാണ് ഇത്തവണ സഹതാപ തരംഗം ഉണ്ടാകുമോ സര്‍... അപ്പോള്‍ ജ്യോത്സ്യന്‍ പറയുകയാണ് തീര്‍ച്ചയായും ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഉണ്ടാകും... 

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്

137 - അമേഠിയിലെ ബൂത്ത് പിടുത്തം

അമേഠിയിലെ ബൂത്ത് പിടുത്തം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-137. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 137

സുധീര്‍ നാഥ്

അമേഠിയിലെ ബൂത്ത് പിടുത്തം 

ഇലക്ഷന്‍ പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കുക എന്നുള്ള രീതി മുന്‍കാലങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തിയായിരുന്നു പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കിയിരുന്നതെന്ന വിമര്‍ശനം സാധൂകരിക്കുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇലക്ട്രിക് വോട്ടിംഗ് മെഷീനുകള്‍ ഉള്ളതുകൊണ്ട് അത് സാധിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇലക്ട്രിക്ക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടത്തുവാന്‍ സാധിക്കും എന്നുള്ള ഒരു വിമര്‍ശനം വ്യാപകമായിട്ടുണ്ട് എന്നുള്ളത് മറച്ചുവയ്ക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ബൂത്ത് പിടിച്ചടക്കലാണ് നടക്കുന്നത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് തെളിയിക്കാന്‍ സാധിച്ചിട്ടുമുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. പക്ഷെ അത് പുറം ലോകത്തില്‍ വ്യാപകമാകാതെ ഇരിക്കുന്നു എന്നത് അപകടകരം തന്നെ. 

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മേഖലയിലെ ഒരു പ്രധാന പട്ടണമാണ് അമേഠി. 1980 മുതല്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലമാണിത്. 1966 -ല്‍ രൂപീകൃതമായതിന് ശേഷം അമേഠി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമാണ്. എന്നാല്‍ 2004 മുതല്‍ ഈ മണ്ഡലത്തിലെ എം.പി ആയിരുന്ന രാഹുല്‍ ഗാന്ധി 2019-ല്‍ ബി.ജെ.പി-യുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ കോണ്‍ഗ്രസിന്‍റെ വിജയം അവസാനിച്ചു. രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി അവിടെ മത്സരിക്കുന്ന അവസരത്തില്‍ പോലും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന അമേഠിയുടെ ഖ്യാതി അന്നു മുതല്‍ തകരുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്.

അമേഠിയില്‍ 1991 ല്‍ മത്സരിച്ച രാജീവ് ഗാന്ധിക്ക് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവായെന്ന സാഹചര്യമുണ്ടായി. അന്ന് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരുടെ സഹായത്താല്‍ പോളിംഗ് സ്റ്റേഷന്‍ പിടിച്ചടക്കി അനുകൂല വോട്ടുകള്‍ ബാലറ്റ് ബോക്സില്‍ നിറച്ചതായ പരാതിയും വന്നിരുന്നു. ഈയൊരു സാഹചര്യത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ട്ടൂണിലെല്ലാം പോലീസുകാരാണ്. പോലീസുകാരെല്ലാം രാജീവ് ഗാന്ധിയാണ്. അമേഠി പോളിംഗ് ബൂത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നില്‍ക്കുന്നതും കുട്ടയില്‍ ബാലറ്റ് ബോക്സിലേയ്ക്ക് അനുകൂല വോട്ടുകള്‍ ചൊരിയുന്നതും രാജീവ് ഗാന്ധി എന്ന പോലീസ് ഉദ്യോഗസ്ഥന്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

136 - ബോഫോഴ്‌സ് കേസും സത്യപരീക്ഷണവും

ബോഫോഴ്‌സ് കേസും സത്യപരീക്ഷണവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-136. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 136

സുധീര്‍നാഥ്

ബോഫോഴ്സ് കേസും, സത്യപരീക്ഷണവും

ബോഫോഴ്സ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വലിയ അഴിമതി ആരോപണമായിരുന്നു. 1980 കളിലും 1990 കളിലും ഇന്ത്യയ്ക്കും സ്വീഡനും ഇടയില്‍ നടന്ന ഒരു പ്രധാന ആയുധ-കരാര്‍ രാഷ്ട്രീയ അഴിമതിയാണ് ബോഫോഴ്സ് അഴിമതി. 1986 മാര്‍ച്ച് 18 ന്, സൈന്യത്തിന് 400 155 എംഎം ഹോവിറ്റ്സര്‍ തോക്കുകള്‍ വിതരണം ചെയ്യുന്നതിനായി സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ എബി ബോഫോഴ്സുമായി 1,437 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഒരു വര്‍ഷത്തിനുശേഷം, 1987 ഏപ്രില്‍ 16-ന്, കരാര്‍ ഉറപ്പിക്കാന്‍ കമ്പനി ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് ഒരു സ്വീഡിഷ് റേഡിയോ ചാനല്‍ ആരോപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും  ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ഇന്ത്യന്‍, സ്വീഡിഷ് സര്‍ക്കാരുകളിലെ മറ്റ് നിരവധി അംഗങ്ങളെയും ആരോപണം പ്രതിക്കൂട്ടിലാക്കി.  തെരഞ്ഞെടുപ്പ് രംഗത്തെത്തുന്ന രാജീവ് ഗാന്ധി വോട്ടര്‍മാര്‍ക്ക് മുന്നില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു.  പില്‍ക്കാലത്ത് എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ ബോഫോഴ്സ് അഴിമതി വലിയ രീതിയില്‍ പ്രതിരോധത്തിലാക്കി. 

പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്‍റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തുകയും മറുതട്ടില്‍ കുറ്റം എഴുതിയ ഓല കെട്ടി വെയ്ച്ച് തൂക്കമെടുക്കുകയും ചെയ്യും. രണ്ട് തവണ എടുക്കുന്ന തൂക്കത്തിന്‍റെ ഫലം ഒന്നായാല്‍ നിരപരാധി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് 'വിഷ പരീക്ഷയാണ്. മൂന്നു നെല്ലിട വിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ച കുടത്തില്‍ കൈയിടുക മുതലായ രീതിയാണ് വിഷ പരീക്ഷ. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി. അഗ്നിപരീക്ഷ ക്ഷത്രിയര്‍ക്ക് ഉള്ളതാണ്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി.

ബോഫോഴ്സ് കേസും സത്യപരീക്ഷണവും യോജിപ്പിച്ച് കാര്‍ട്ടൂണിസ്റ്റ് കുട്ടി പാക്കനാരില്‍ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. നിരപരാധിയാണ് എന്ന് പറഞ്ഞ രാജീവ് ഗാന്ധിയോട് ഇലക്ഷന്‍ എന്ന തിളച്ച എണ്ണയിലെ കൈമുക്കുവാന്‍ ആവശ്യപ്പെടുന്ന വോട്ടര്‍മാര്‍. ഇറ്റലിയില്‍ നിര്‍മ്മിച്ച ഗ്ലൗസ് ധരിക്കുവാന്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. സത്യപരീക്ഷ എന്ന പേരില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി വരച്ച കാര്‍ട്ടൂണ്‍ കഥ പറയുന്ന ഒന്നാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍

135 - മുക്കുവനും ഭൂതവും

മുക്കുവനും ഭൂതവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-135. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 135

സുധീര്‍ നാഥ്

മുക്കുവനും ഭൂതവും 

മുക്കുവനും ഭൂതവും എന്നുള്ളത് വളരെ പ്രശസ്തമായ ഒരു നാടോടി പഴങ്കഥയാണ്. കഥകളുടെ സമുദ്രമായ ആയിരത്തൊന്നു രാവുകളിലെ ഒരു കഥയാണ് മുക്കുവനും ഭൂതവും. ലോകവ്യാപകമായി ഈ കഥ കാലങ്ങളായി പറഞ്ഞു വരുന്നു. ഹൊയാങ്ങ്ഹോ നദീതീരത്ത് പാവപ്പൈട്ടൊരു മുക്കുവനുണ്ടായിരുന്നു. പാവമായ അയാള്‍ക്ക് ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമാണുണ്ടായിരുന്നത്. അവരുടെ കഥയാണ് പ്രശസ്തമായ മുക്കുവനും ഭൂതവും എന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് നടപ്പിലാക്കുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പോലും വാഗ്ദാനങ്ങളായി പറയാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തുക പതിവായിരുന്നു. എന്നാല്‍ കാലം മാറി, നിയമം ശക്തമായി. അതോടെ നടപ്പിലാക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വര്‍ത്തമാനകാലത്തില്‍ ഓരോ മുന്നണിയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുവാന്‍ സാധിച്ചില്ലെങ്കിലും നല്ലൊരു ശതമാനം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ഇപ്പോള്‍ എടുത്തു പറയേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ നടത്തിയ വാഗ്ദാനങ്ങളും, ഭരണത്തിലെത്തി തങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങളും തൊട്ടടുത്ത തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അവര്‍ കോണ്‍ഗ്രസ് കാര്‍ഡുകളായി പുറത്തിറക്കുന്നു.

കെ പി എ സി  (കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്) എന്ന പ്രസ്ഥാനം കേരള നാടക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ അധ്യായമാണ്. കെ പി എ സി കേരളത്തിലെ ഒരു പ്രഫഷണല്‍ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികള്‍ ചേര്‍ന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതില്‍ ഈ സംഘം വളരെയധികം പങ്കുവഹിച്ചു. കെ.പി.എ.സി.യുടെ നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍ മുതലായവ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചു. കെ.പി.എ.സി.യുടെ നാടകങ്ങളിലെ ഗാനങ്ങള്‍ വളരെ പ്രശസ്തമാണ്. 

കെപിഎസിക്ക് വേണ്ടി പി എസ് കുമാര്‍ രചിച്ച മുക്കുവനും ഭൂതവും എന്ന നാടകം ഉദ്ഘാടനം ചെയ്യപ്പെട്ട അവസരത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വൈ. എ റഹിം വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. മുക്കുവനും ഭൂതവും എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് കാര്‍ട്ടൂണ്‍. മുക്കുവനായി ഇ കെ നായനാര്‍. ഭൂതമായി ഖജനാവ് എന്ന കുടത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് മുന്നണി വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഇ കെ നായനാര്‍ തന്നെയാണ് ഭൂതമായി കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ പ്രശ്നങ്ങള്‍ ചിരിച്ചുകൊണ്ട് ചെറുഭൂതങ്ങളായി കാര്‍ട്ടൂണില്‍ കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: വൈ. എ റഹിം

134 - കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും 


രാഷ്ട്രീയ ഇടവഴി 134

സുധീര്‍ നാഥ്

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

രാജ്യത്ത് വര്‍ത്തമാനകാലത്ത് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള അവസരം തടസ്സപ്പെടുത്തുന്നതായി പരാതികളും ഉയരുന്നുണ്ട്. ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ നിയന്ത്രിക്കുന്നത് ഭരണഘടനാ ലഘനമാണ്. അതുകൊണ്ട് തന്നെ അതിനോട് യോജിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആണെങ്കിലാണ് ഗവര്‍ണര്‍മാരുടെ അമിതമായ ഇടപെടല്‍ എന്ന് കാണാം. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം ഉള്ള വ്യക്തിയാണ് ഗവര്‍ണര്‍മാര്‍. കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായി വേണം ഗവര്‍ണര്‍മാര്‍ ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കാന്‍ എന്ന ഒരു നില ഇപ്പോള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. 

സംസ്ഥാനത്തിന്‍റെ തലവനായ ഗവര്‍ണര്‍ പലപ്പോഴും രാഷ്ട്രീയപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തെ ഭരണ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഉപദേശം സ്വീകരിച്ച് മുന്‍കാലങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിലവില്‍ ഗവര്‍ണര്‍മാര്‍ വലിയ അളവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് വിമര്‍ശവുമായി വന്നിട്ടുമുണ്ട്. ഒരു മുഖ്യമന്ത്രിയാല്‍ നയിക്കപ്പെടുന്ന സംസ്ഥാനത്തെ മന്ത്രിസഭ ഗവര്‍ണറെ ഉപദേശിക്കുവാനും സഹായിക്കുവാനും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും. ഗവര്‍ണറുടെ പേരിലാണ് സംസ്ഥാനത്ത് എല്ലാ എക്സിക്യൂട്ടീവ് നടപടികളും നടക്കുന്നത് എന്നതും വിശേഷപ്പെട്ടത് തന്നെ. ഗവര്‍ണര്‍മാര്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. 

മുന്‍പും ഇത്തരത്തിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നുള്ളത് മറച്ചുവെക്കുവാന്‍ സാധിക്കില്ല. പക്ഷേ അന്നൊന്നും ഇന്നത്തെ പോലെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. ഗവര്‍ണര്‍മാരുടെ ചെറിയ ഇടപെടലുകള്‍ അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ വിമര്‍ശന കലയായ കാര്‍ട്ടൂണിനും വിഷയമായിട്ടുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഒരു പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് എടുപ്പിക്കുക എന്ന പ്രയോഗത്തെ കാര്‍ട്ടൂണിസ്റ്റ് തോമസ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെടുത്തി കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തള്ളക്കുരങ്ങായാണ് കാര്‍ട്ടൂണില്‍ കാണുന്നത്. ഗവര്‍ണര്‍മാരാണ് കുട്ടിക്കുരങ്ങുകള്‍. പഞ്ചായത്ത് ഭരണ രംഗത്തുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലിനെയാണ് കാര്‍ട്ടൂണില്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

133 - വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍

വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-133. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 133

സുധീര്‍ നാഥ്

വിഭാഗിയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

കേരളത്തിലെ രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളിലും വിഭാഗിയത ഉണ്ടായിരുന്നു എന്ന് കാണാം. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ വിഭാഗീയത പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്നുതന്നെ പറയാം. കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടായി. സിപിഐ(എം), സിപിഐ ഉണ്ടായതും വിഭാഗിയതയുടെ ഭാഗമായി തന്നെ എന്ന് വിലയിരുത്താം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗിയതയുടെ ഭാഗമായി ആന്‍റണി ഗ്രൂപ്പും, ഇന്ദിരാ ഗ്രൂപ്പും ഉണ്ടായി. എ, ഐ ഗ്രൂപ്പുകള്‍ എന്ന് പരസ്യമായി ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. അത് പരസ്യമായി മാധ്യമങ്ങള്‍ വഴി സമൂഹമറിഞ്ഞതുമാണ്. സിപിഐ (എം)ലും വിഭാഗിയത പരസ്യമായി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്ന് സമൂഹം അറിഞ്ഞു. 

തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഭാഗീയത അതാത് പാര്‍ട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നുള്ളതും സത്യമാണ്. ചില നേതാക്കള്‍ വിഭാഗീയതയുടെ പേരില്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ പഴയതിനേക്കാള്‍ ശക്തമായി ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ പരസ്യമായി ആരംഭിച്ച വിഭാഗീയത പിന്നീട് മറ്റു പാര്‍ട്ടികളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. ഇന്ന് ചെറിയ പാര്‍ട്ടികളില്‍ പോലും വിഭാഗീയത കാണുന്നു എന്നുള്ളത് മറച്ചുവയ്ക്കുവാന്‍ സാധിക്കില്ല. കാരണം ചെറിയ പാര്‍ട്ടികളിലെ വിഭാഗീയത പോലും ഇപ്പോള്‍ പരസ്യമായി മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. 

കോണ്‍ഗ്രസിലെ വിഭാഗീയത ഒരുകാലത്ത് വളരെ ശക്തവും, അതിനു നേതൃത്വം കൊടുത്തവര്‍ ശക്തരുമായിരുന്നു എന്നത് കാരണം പല കാട്ടുണിലും വിഷയമായിട്ടുണ്ട്. ദേശാഭിമാനിയില്‍ എം എം മോനായി വരച്ച ഒരു കാര്‍ട്ടൂണ്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തു പോകുന്നത് സ്വാഭാവികം. ചലചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ഭാഗമായി പോസ്റ്ററുകള്‍ ഇറങ്ങാറുണ്ട്. ഇതിന് സമാനമായി കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ആഭ്യന്തര കലഹം മോനായി തന്‍റെ കാര്‍ട്ടൂണില്‍ വിഷയമാക്കിയിരിക്കുകയാണ്. കെ കരുണാകരനും, എ കെ ആന്‍റണിയുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. കെപിസിസിയില്‍ ആഭ്യന്തര കലഹം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗംഭീര സ്റ്റണ്ട് സെക്സ് ആക്ഷന്‍ ക്രൈം ഹൊറര്‍ ചിത്രം എന്നും പരസ്യവാചകം കാണാം. കെപിസിസി തീയറ്ററില്‍ നിന്ന് ഇടിയും, നിലവിളിയും ഉയരുന്നുണ്ട്. ഒരു ദുരന്ത കഥയുടെ ദയനീയമായ ആവിഷ്ക്കാരം എന്ന സൂചനയും പോസ്റ്ററില്‍ കാണാം. കളരിപ്പയറ്റിനെ അനുസ്മരിക്കുന്ന രീതിയിലാണ് രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കാര്‍ട്ടൂണില്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

132 - പുക അവിടെ: തീ ഇവിടെ

പുക അവിടെ: തീ ഇവിടെ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-132. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 132

സുധീര്‍ നാഥ്

പുക അവിടെ: തീ ഇവിടെ

എല്ലാ മുന്നണികളെയും നയിക്കുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമായി രാജ്യം ഭരിക്കുവാന്‍ സാധിക്കില്ല എന്ന സാഹചര്യമാണല്ലോ മുന്നണി പരീക്ഷണങ്ങളില്‍ എത്തിച്ചത്. ശക്തരായ രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇന്ന് സ്ഥിതി മറ്റൊന്നാണ്. പ്രാദേശിക പാര്‍ട്ടികളാണ് ഓരോ സംസ്ഥാനത്തും ശക്തമായുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് മുന്നണിയെ നയിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും അവകാശം ഉന്നയിക്കുന്നു. 

ഇപ്പോള്‍ എന്‍ഡിഎ മുന്നണിയെ നയിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ഇന്ത്യ മുന്നണിയെ ആരാണ് നയിക്കുന്നത് എന്നതിന് വ്യത്യസ്തമായ മറുപടിയാണ് കാണുന്നത്. അവരൊക്കെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ തന്നെയാണ്. പ്രാദേശികമായ കരുത്ത് ഓരോ പാര്‍ട്ടിക്കും ഉണ്ട്.  കേരളത്തില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് സിപിഐഎം ആണെങ്കില്‍ യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഇത്തരത്തില്‍ ഒരു മുന്നണിയെ മുന്നില്‍ നിന്ന് നയിക്കുന്ന പാര്‍ട്ടിയിക്ക് അകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും അതാത് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രത്യാഘാതം നേരിടേണ്ടി വരും.

കേരളത്തിലാണ് ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുള്ള ഒരു ഐക്യമുന്നണിക്ക് മാതൃകാപരമായ തുടക്കം കുറിക്കപ്പെട്ടത്. തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനകത്ത് അതിശക്തമായ ഗ്രൂപ്പ് നിലവില്‍ ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ ഒരു കാര്യമാണ്. അന്ന് ഘടകകക്ഷികളില്‍ പ്രധാനപ്പെട്ടവരായിരുന്നു കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ടി എം ജേക്കബും എം വി രാഘവനും. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ഘടകകക്ഷികളായ ഇവര്‍ക്കൊക്കെ  തലവേദന സൃഷ്ടിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ ഒരു തടസ്സവും അതുമൂലം ഉണ്ടായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ മാതൃഭൂമിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബി എം ഗഫൂര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഇപ്രകാരമായിരുന്നു. കോണ്‍ഗ്രസിന്‍റെ വീട്ടില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുകയാണ്. പുറത്തു നില്‍ക്കുന്ന ഘടകകക്ഷി നേതാക്കളായ ജേക്കബ് കെഎം മാണി എം.വി രാഘവന്‍ തുടങ്ങിയവരോട് മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പറയുകയാണ്: ഇത് വെറും പുകയാണ് തീ നമ്മുടെ തലയിലാണല്ലോ...? കോണ്‍ഗ്രസിനകത്തുള്ള തര്‍ക്കം രൂക്ഷമാകുമ്പോള്‍ അതിന്‍റെ ഏറ്റവും വലിയ ക്ഷീണം പേറേണ്ടിവരുന്നത് ഘടകക്ഷികള്‍ ആണെന്നുള്ള രാഷ്ട്രീയ മറുപടിയാണ് ഗഫൂറിന്‍റെ കാര്‍ട്ടൂണിലൂടെ പുറത്തുവന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

131 - പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-131. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 131

സുധീര്‍ നാഥ്

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍ 

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു മുദ്രാവാക്യം ജനങ്ങള്‍ക്കിടയിലേക്ക് നല്‍കുക പതിവാണ്. തങ്ങള്‍ക്ക് പറയാനുള്ളത് വളരെ ലളിതമായി സമൂഹത്തിനിടയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് മുദ്രാവാക്യങ്ങള്‍ വഴി ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യം വെക്കുന്നത്. പല അവസരങ്ങളിലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ചില മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്നീട് തിരിച്ചടിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നുള്ള മുദ്രാവാക്യം ബിജെപിക്ക് തിരിച്ചടിയായത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ചൗക്കീദാര്‍ ചോര്‍ ഹേ എന്നുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ ഉണ്ടായ അവസ്ഥയും.

1989കളില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വലിയ ഒരു ക്യാമ്പയിന്‍ നടക്കുകയുണ്ടായി. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് മന്ത്രിസഭ ആയിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയ്ക്ക് വലിയ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്ന സമയമായിരുന്നു അത്. സമൂഹത്തില്‍ കോഴ വിവാദവും അഴിമതിയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ബോഫോഴ്സ് കേസ്, ഭോപ്പാല്‍ ദുരന്തം, ഷബാനു കേസ്, പഞ്ചാബ് പ്രശ്നം, ശ്രീലങ്കന്‍ സിവില്‍ വാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായ സമയമായിരുന്നു. ആരോപണങ്ങളെ മറികടക്കുക എന്നതായിരുന്നു പരസ്യങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടത്. 

ഈ ഒരു സാഹചര്യത്തിലാണ് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന മധു ഓമല്ലൂര്‍  തുടര്‍ച്ചയായി പരസ്യ പാരഡി കാര്‍ട്ടൂണ്‍ വരച്ചത്. ഓരോ ദിവസവും പത്രങ്ങളില്‍ വരുന്ന പരസ്യത്തിന്‍റെ മറുപുറം പറയുന്നതായിരുന്നു പരസ്യത്തിന്‍റെ പാരഡി കാര്‍ട്ടൂണ്‍ പരമ്പര. എന്‍റെ ഹൃദയം ഇന്ത്യയ്ക്ക് വേണ്ടി തുടിക്കുന്നു എന്നുള്ളതിന് പകരമായി എന്‍റെ ഹൃദയം കോഴക്കു വേണ്ടി തുടിക്കുന്നു എന്ന് ഓരോ പാരഡി കാര്‍ട്ടൂണിലും എഴുതിയതാണ് ശ്രദ്ധേയം. പാരഡി കാര്‍ട്ടൂണുകള്‍ എന്നൊരു വിഭാഗം തന്നെ അവിടെ തുടക്കം കുറിച്ചു എന്ന് പറയുന്നതിലും തെറ്റില്ല.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

130 - രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-130. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 130

സുധീര്‍ നാഥ്

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 

ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും സാംസ്കാരിക രംഗത്ത് നിന്നും, സിനിമാ, സാഹിത്യ രംഗത്ത് നിന്നും പലരും ചേരുന്നത് നാം കാണുന്നു. ഈ വരവ് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന വരവില്‍ നിന്നെല്ലാം ഏറെ വ്യത്യാസമാണ് ദൂരദര്‍ശനില്‍ ഏറെ ജനപ്രിയമായ രാമായണം എന്ന സീരിയലിലെ രാവണനായും സീതയുമായി അഭിനയിച്ചവര്‍ ബിജെപിയില്‍ ചേര്‍ന്നത്. രാമനും, സീതയുമായിരുന്നെങ്കില്‍ അത് അത്ര സംസാരമാകുമായിരുന്നില്ല. രാമായണം എന്ന സീരിയല്‍ രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനുള്ള തുടക്കമായിരുന്നു എന്ന് പിന്നീട് ചരിത്രം സാക്ഷിയായി. 

ആനന്ദ് ത്രിവേദി എന്ന നടനാണ് രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത രാമായണത്തിലെ രാവണനെ അവതരിപ്പിച്ചത്. അതിനുമുമ്പ് അദ്ദേഹം 250 ഓളം ഹിന്ദിയിലെയും ഗുജറാത്തിലെയും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്. അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ 1991 ചേരുകയും, 1991 മുതല്‍ 1996 വരെ ഗുജറാത്തിലെ സബര്‍ഗാന്ധ മണ്ഡലത്തില്‍ നിന്ന് ജയിച്ച് പാര്‍ലമെന്‍റ് അംഗമായി. 2012 ല്‍ ആനന്ദ് ത്രിവേദി സെന്‍ട്രല്‍ ബ്യൂറോ ഫിലിം ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുകയുണ്ടായി എന്നുള്ളത് പില്‍ക്കാല ചരിത്രം. സീതയുടെ വേഷം ചെയ്തത് നടിയായ ദീപിക ചിക്കാലിയയാണ്. അവര്‍ ബിജെപിയില്‍ അംഗത്വം എടുക്കുകയും 1991 ബറോഡയില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്‍റ് അംഗമാവുകയും ചെയ്തു. അവര്‍ പിന്നീട് അവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

ബിജെപിയില്‍ രാവണനും സീതയുമായി അഭിനയിച്ചവര്‍ ചേര്‍ന്നത് കൗതുകമായാണ് ലോകം കണ്ടത്. അത് വലിയ വാര്‍ത്തയും സംസാരവും ആയി മാറി. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി ഹരി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി. അന്ന് ബിജെപിക്ക് നേതൃത്വം കൊടുത്തിരുന്നത് എല്‍ കെ അഡ്വാനി ആയിരുന്നു. അഡ്വാനിയുടെ പ്രശസ്തമായ രഥ യാത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്. അഡ്വാനിയുടെ രഥത്തില്‍ രാവണനും സീതയും സഞ്ചരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ആണ് ജി ഹരി ദേശാഭിമാനിക്ക് വേണ്ടി വരച്ചത്. ദേഷ്യത്തോടെയും കൗതുകത്തോടെയും രഥത്തില്‍ നോക്കുന്ന ശ്രീരാമനേയും അദ്ദേഹം കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

129 - രാജന്‍ സംഭവവും, കെ കരുണാകരനും, തെരഞ്ഞെടുപ്പ് വിഷയവും

രാജന്‍ സംഭവവും, കെ കരുണാകരനും, തെരഞ്ഞെടുപ്പ് വിഷയവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-129. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 129

സുധീര്‍ നാഥ്

രാജന്‍ സംഭവവും, കെ കരുണാകരനും, തിരഞ്ഞെടുപ്പ് വിഷയവും 

1969ല്‍ സപ്തകക്ഷി മുന്നണിയില്‍ നിന്ന് വിഭജിച്ച് 5 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഐക്യമുന്നണിയുടെ സി എച്ച് അച്യുതമേനോന്‍ മന്ത്രിസഭ ഒരു ശ്രദ്ധേയ രാഷ്ട്രീയ നാഴിക കല്ലാണ്. ഈ സര്‍ക്കാര്‍ രൂപം കൊടുത്തത് കോണ്‍ഗ്രസിന്‍റെ പുറത്ത് നിന്നുള്ള പിന്തുണ കൊണ്ടാണ്. 1970ല്‍ സി എച്ച് അച്യുതമേനോന്‍ മന്ത്രിസഭ നിയമസഭാ തിരന്തെടുപ്പ് നടത്തി വിജയിക്കുകയും വീണ്ടും അധികാരത്തില്‍ വരികയും ചെയ്തു. കോണ്‍ഗ്രസ് ആദ്യം പുറത്തുനിന്ന് പിന്തുണയ്ക്കുകയും, ഏറെ വൈകാതെ തന്നെ അച്യുതമേനോന്‍ മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസ് ചേരുകയുമാണ് ഉണ്ടായത്. ഈ അവസരത്തിലാണ് കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി അച്യുതമേനോന്‍ മന്ത്രിസഭയില്‍ വരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഈ മന്ത്രിസഭയുടെ കാലത്തായിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വച്ച് രാജന്‍ മരണപ്പെട്ടത് വലിയ രാഷ്ട്രീയ സംഭവമാണല്ലോ. 

പില്‍ക്കാലങ്ങളില്‍ വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും രാജന്‍റെ കൊലപാതകം ഒരു വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജന്‍റെ വിഷയം എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ വിഷയം ആക്കുകയും അത് അന്നത്തെ അഭ്യന്തിര മന്ത്രിയായിരുന്ന കരുണാകരന് ഏറെ തലവേദന ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നുള്ളത് വാസ്തവമാണ്. രാജന്‍റെ പിതാവ് പ്രൊഫസര്‍ ഈച്ചരവാരിയര്‍ നടത്തിയ സമരങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പ്രശസ്തമായ ഒന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ തെരഞ്ഞെടുപ്പിലും കരുണാകരനെ ആക്രമിക്കുന്നതിന് വേണ്ടി രാജന്‍ സംഭവം എപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. രാജന്‍ വധിക്കപ്പെട്ട സംഭവത്തിന് കാരണക്കാരായ ഒരുത്തന്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രൊഫസര്‍ ഈച്ചരവാര്യര്‍ ഒരിക്കല്‍ പറഞ്ഞത് കരുണാകരനെ വല്ലാതെ വിറളി പിടിപ്പിച്ചു. 

ഗുരുവായൂര്‍ ഭക്തനായ കരുണാകരന്‍ രാജന്‍റെ മരണം താന്‍ അറിഞ്ഞില്ലെന്ന് ആണയിട്ട് പലപ്പോഴും പറയുന്നതും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക ഏടാണ്. ഈ ഒരു സാഹചര്യത്തിലാണ് ബോബനും മോളിയും എന്ന കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചത്. കുഞ്ചു കുറുപ്പ് എന്ന തന്‍റെ സ്വന്തം രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാര്‍ട്ടൂണ്‍ മാസികയിലാണ് അദ്ദേഹം ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. നീതിന്യായം എന്ന വലിയ വാര്‍പ്പില്‍ തിളയ്ക്കുന്ന എണ്ണയില്‍ വിജയിക്കുകയും രാജന്‍ കേസിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പ്രൊഫസര്‍ ഈച്ചരവാര്യര്‍ മുക്കുന്നതാണ് റ്റോംസ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ഇ കെ നായനാര്‍ തിളയ്ക്കുന്ന എണ്ണയ്ക്ക് കൂടുതല്‍ ചൂട് പകരുന്നതിനു വേണ്ടി അടുപ്പില്‍ ഊതുന്നുണ്ട്. ഗുരുവായൂര്‍ ഭക്തനായ കെ കരുണാകരന്‍ ഗുരുവായൂരപ്പാ എന്ന് വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാര്‍ട്ടൂണിന്‍റെ ഭാഗമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: കുഞ്ചു കുറുപ്പ്

128 - സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-128. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 128

സുധീര്‍ നാഥ്

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും. 

മുന്നണി രാഷ്ട്രീയത്തില്‍ സപ്തകക്ഷിമുന്നണിക്ക് 1വലിയ പ്രാധാന്യമുണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍. 1967ല്‍ രൂപം കൊണ്ടതാണ് കേരളത്തിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ സപ്തകക്ഷിമുന്നണി. ഈ മുന്നണി 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും രണ്ടാം ഇ.എം.എസ് മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (സിപിഐഎം) ആണ് ഈ മുന്നണിക്കു നേതൃത്വം നല്‍കിയത്. സപ്തകക്ഷിമുന്നണി, തിരഞ്ഞെടുപ്പ് നടന്ന 133 മണ്ഡലങ്ങളില്‍ 117 മണ്ഡലങ്ങളില്‍ നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ വിജയിച്ചു. 1967 മാര്‍ച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.എം.) രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഭരണത്തിലേറി 30 മാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉയര്‍ന്നുവന്നു. 

ജര്‍മ്മനിയില്‍ ഒരു വിദേശയാത്രയ്ക്ക് പോയി മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1969 ഒക്ടോബര്‍ 17ന് തന്‍റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിന്‍റെ പേരില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് എതിരെ സംശയപരമായ രീതിയില്‍ നടത്തിയ നടപടിയാണ് മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉണ്ടാകാന്‍ കാരണം. അധികാരമേറ്റ് 32 മാസത്തിനുശേഷം ഇ.എം.എസ്. സര്‍ക്കാര്‍ 1969 ഒക്ടോബര്‍ 24 ന് രാജിവച്ചു.

സപ്തകക്ഷി മുന്നണിയിലെ അഞ്ചു പാര്‍ട്ടികള്‍ പുതുതായി അടിയന്തിരമായി ഒരു മുന്നണി രൂപീകരിച്ചു. എംഎല്‍എപോലുമല്ലാത്ത സി എച്ച് അച്ച്യുതമേനോനെ മുഖ്യമന്ത്രിയാക്കി 1969 നവംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യിച്ച് ഭരണം തുടരുകയും ആയിരുന്നു. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു. സിപിഐയുടെ നേത്യത്ത്വത്തില്‍ പുതുതായി രൂപം കൊണ്ട ഐക്യ മുന്നണിയില്‍ മുസ്ലീം ലീഗ്, എസ്.എസ്.പി, ഐ.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. 

മുഖ്യമന്ത്രി സി. എച്ച് അച്ച്യുതമേനോന്‍ 1970ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടായി. എതിര്‍ഭാഗത്തുള്ള ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സിപിഎം ഒരു തെരഞ്ഞെടുപ്പിന് തയ്യാറല്ലായിരുന്ന സമയത്തായിരുന്നു അത്. ഈ ഒരു സാഹചര്യത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് സരസന്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അച്യുതമേനോന്‍ തെരഞ്ഞെടുപ്പ് എന്ന ഒരു കുട്ടിയെ ഉപയോഗിച്ച് ഇ.എം.എസിനെ മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുന്നതാണ് കാര്‍ട്ടൂണ്‍. 1970ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ്, എസ്.എസ്.പി, ഐ.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികളുടെ മുന്നണിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം അധികാരത്തിലെത്തി. ആദ്യഘട്ടത്തില്‍ മന്ത്രിസഭയെ പുറത്തുനിന്നു പിന്തുണച്ച കോണ്‍ഗ്രസ് ഏതാനും മാസത്തിനകം മന്ത്രിസഭയില്‍ ചേര്‍ന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍