Saturday, March 30, 2024

139 - വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-139. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 139

സുധീര്‍ നാഥ്

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

നമ്മുടെ ഒരു വോട്ടിന്‍റെ വില എത്രയാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു വോട്ടിന്‍റെ വില ഇന്നുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ് പറയുവാന്‍ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് സര്‍വ്വസാധാരണമാണ്. അത് കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ്. അന്നായിരിക്കും വോട്ട് ചെയ്യുന്ന പൊതുജനം രാജാവിനെ പോലെ കഴിയുക. സ്ഥാനാര്‍ത്ഥികള്‍ യാചകരെ പോലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ്. ഒരു വോട്ടിന്‍റെ വില അത്ര വലുതാണ് എന്ന് നമ്മുടെ ജനാധിപത്യ മതേതര രാജ്യം ലോകത്തിനു മുന്നില്‍ കാണിച്ചുതന്നിട്ടുള്ളതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതും, വോട്ടിങ്ങിലൂടെ അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും. 

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവധിച്ചു തന്നിട്ടുള്ള മൗലീകാവകാശമാണ് വോട്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ബോധവും, വോട്ടിങ്ങ് പ്രക്രിയ രഹസ്യമായിരിക്കുമെന്നതും ഓരോ പൗരനും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഓരോ വേട്ടറുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നേതാക്കള്‍ പെടാപാട് പെടുന്നത്. വോട്ടര്‍മാര്‍ ഇപ്പോള്‍ പാര്‍ട്ടി നോക്കിയല്ല വോട്ടുകള്‍ ചെയ്യുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളെ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യതയുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

ഒരു വോട്ടര്‍ക്ക് മുന്നില്‍ വോട്ടിനായി യാചിച്ചു നില്‍ക്കുന്ന നേതാക്കന്മാരുടെ രസകരമായ കാര്‍ട്ടൂണ്‍ മാതൃഭൂമിക്ക് വേണ്ടി ബി. എം. ഗഫൂര്‍ വരച്ചത് ശ്രദ്ധേയമാണ്. കാര്‍ട്ടൂണില്‍ ദേവിയിലാലും, രാജീവ് ഗാന്ധിയും, ചന്ദ്രശേഖറും, വി. പി. സിങ്ങും, എല്‍. കെ. അഡ്വാനിയും എം ടി രാമറാവുമെല്ലാം ഉണ്ട് എന്നുള്ളത് കൗതുകകരം തന്നെ. എല്ലാവരും വോട്ടര്‍നോട് വോട്ടുകള്‍ യാചിക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി


Thursday, March 28, 2024

138 - തെരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം

തെരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-138. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 138

സുധീര്‍ നാഥ്

തിരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം 

തെരഞ്ഞെടുപ്പുകളില്‍ സഹതാപ തരംഗം എന്നൊന്നുണ്ട്. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടപ്പോഴും,  രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടപ്പോഴും, സഹതാപ തരംഗം ഉണ്ടായി എന്നുള്ളത് ഒരു വസ്തുതയാണ്. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ തന്നെയാണ് ഇന്ദിരാഗാന്ധിയെ വധിച്ചത്. രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു ബോംബ് സ്ഫോടനത്തിലാണ് കൊലചെയ്യപ്പെട്ടത്. ഇരുവരുടേയും മരണത്തിന് കാരണമായ സംഭവങ്ങള്‍ രാജ്യം ഒന്നാകെ ഓര്‍ക്കുകയും അവരുടെ ജീവത്യാഗത്തിന് ജനങ്ങള്‍ വോട്ടിങ്ങിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയും ചെയ്തു. ഇത്തരം സഹതാപ തരംഗം പിന്നീടുള്ള കാലങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം വിലയിരുത്താന്‍.

2019ലെ തെരഞ്ഞെടുപ്പില്‍ കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണം ആ കൊല്ലത്തെ തെരഞ്ഞെടുപ്പിന് സ്വാധീനിച്ചിരുന്നു എന്നുതന്നെ വേണം കരുതാന്‍. തെരഞ്ഞെടുപ്പിന് ശേഷമാണ് പുല്‍വാമയുടെ തീവ്രവാദി ആക്രമത്തിന് പിന്നിലെ ദുരൂഹത പലവഴിക്ക് പുറത്ത് വന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം സഹതാപ തരംഗമായി നമുക്ക് വിലയിരുത്താന്‍ സാധിക്കില്ല. അത് ഇന്ത്യ എന്ന രാജ്യത്തിന്‍റെ രക്ഷയ്ക്കായി ഒന്നാകാനുള്ള ആഹ്വാനമായി മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. 

തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ വ്യാപകമായി ഭൂതം ഭാവി വര്‍ത്തമാനം പ്രവചിക്കുന്ന ജോത്സ്യന്മാരോട് അടുക്കുന്നത് കാണാറുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്. ഇത് കാലങ്ങളായി കണ്ടുവരുന്ന ഒരു പ്രവണത തന്നെയാണ്. തങ്ങളുടെ ഭാവി എന്തായിരിക്കും എന്നുള്ള ആശങ്ക എല്ലാ നേതാക്കന്മാര്‍ക്കും ഉണ്ട് എന്നുള്ളതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇന്ത്യന്‍ എക്സ്പ്രസില്‍ 1989 നവംബര്‍ മാസം പതിനെട്ടാം തീയതി കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്ര വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് ഒട്ടേറെ ആരോപണങ്ങളാല്‍ രാജീവ് ഗാന്ധി വിമര്‍ശിക്കപ്പെട്ടിരുന്ന കാലമായിരുന്നു. ജോത്സ്യനോട് രാജീവ് ഗാന്ധി ചോദിക്കുകയാണ് ഇത്തവണ സഹതാപ തരംഗം ഉണ്ടാകുമോ സര്‍... അപ്പോള്‍ ജ്യോത്സ്യന്‍ പറയുകയാണ് തീര്‍ച്ചയായും ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഉണ്ടാകും... 

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്

137 - അമേഠിയിലെ ബൂത്ത് പിടുത്തം

അമേഠിയിലെ ബൂത്ത് പിടുത്തം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-137. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 137

സുധീര്‍ നാഥ്

അമേഠിയിലെ ബൂത്ത് പിടുത്തം 

ഇലക്ഷന്‍ പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കുക എന്നുള്ള രീതി മുന്‍കാലങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തിയായിരുന്നു പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കിയിരുന്നതെന്ന വിമര്‍ശനം സാധൂകരിക്കുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇലക്ട്രിക് വോട്ടിംഗ് മെഷീനുകള്‍ ഉള്ളതുകൊണ്ട് അത് സാധിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇലക്ട്രിക്ക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടത്തുവാന്‍ സാധിക്കും എന്നുള്ള ഒരു വിമര്‍ശനം വ്യാപകമായിട്ടുണ്ട് എന്നുള്ളത് മറച്ചുവയ്ക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ബൂത്ത് പിടിച്ചടക്കലാണ് നടക്കുന്നത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് തെളിയിക്കാന്‍ സാധിച്ചിട്ടുമുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. പക്ഷെ അത് പുറം ലോകത്തില്‍ വ്യാപകമാകാതെ ഇരിക്കുന്നു എന്നത് അപകടകരം തന്നെ. 

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മേഖലയിലെ ഒരു പ്രധാന പട്ടണമാണ് അമേഠി. 1980 മുതല്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലമാണിത്. 1966 -ല്‍ രൂപീകൃതമായതിന് ശേഷം അമേഠി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമാണ്. എന്നാല്‍ 2004 മുതല്‍ ഈ മണ്ഡലത്തിലെ എം.പി ആയിരുന്ന രാഹുല്‍ ഗാന്ധി 2019-ല്‍ ബി.ജെ.പി-യുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ കോണ്‍ഗ്രസിന്‍റെ വിജയം അവസാനിച്ചു. രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി അവിടെ മത്സരിക്കുന്ന അവസരത്തില്‍ പോലും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന അമേഠിയുടെ ഖ്യാതി അന്നു മുതല്‍ തകരുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്.

അമേഠിയില്‍ 1991 ല്‍ മത്സരിച്ച രാജീവ് ഗാന്ധിക്ക് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവായെന്ന സാഹചര്യമുണ്ടായി. അന്ന് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരുടെ സഹായത്താല്‍ പോളിംഗ് സ്റ്റേഷന്‍ പിടിച്ചടക്കി അനുകൂല വോട്ടുകള്‍ ബാലറ്റ് ബോക്സില്‍ നിറച്ചതായ പരാതിയും വന്നിരുന്നു. ഈയൊരു സാഹചര്യത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ട്ടൂണിലെല്ലാം പോലീസുകാരാണ്. പോലീസുകാരെല്ലാം രാജീവ് ഗാന്ധിയാണ്. അമേഠി പോളിംഗ് ബൂത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നില്‍ക്കുന്നതും കുട്ടയില്‍ ബാലറ്റ് ബോക്സിലേയ്ക്ക് അനുകൂല വോട്ടുകള്‍ ചൊരിയുന്നതും രാജീവ് ഗാന്ധി എന്ന പോലീസ് ഉദ്യോഗസ്ഥന്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

136 - ബോഫോഴ്‌സ് കേസും സത്യപരീക്ഷണവും

ബോഫോഴ്‌സ് കേസും സത്യപരീക്ഷണവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-136. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 136

സുധീര്‍നാഥ്

ബോഫോഴ്സ് കേസും, സത്യപരീക്ഷണവും

ബോഫോഴ്സ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വലിയ അഴിമതി ആരോപണമായിരുന്നു. 1980 കളിലും 1990 കളിലും ഇന്ത്യയ്ക്കും സ്വീഡനും ഇടയില്‍ നടന്ന ഒരു പ്രധാന ആയുധ-കരാര്‍ രാഷ്ട്രീയ അഴിമതിയാണ് ബോഫോഴ്സ് അഴിമതി. 1986 മാര്‍ച്ച് 18 ന്, സൈന്യത്തിന് 400 155 എംഎം ഹോവിറ്റ്സര്‍ തോക്കുകള്‍ വിതരണം ചെയ്യുന്നതിനായി സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ എബി ബോഫോഴ്സുമായി 1,437 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഒരു വര്‍ഷത്തിനുശേഷം, 1987 ഏപ്രില്‍ 16-ന്, കരാര്‍ ഉറപ്പിക്കാന്‍ കമ്പനി ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് ഒരു സ്വീഡിഷ് റേഡിയോ ചാനല്‍ ആരോപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും  ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ഇന്ത്യന്‍, സ്വീഡിഷ് സര്‍ക്കാരുകളിലെ മറ്റ് നിരവധി അംഗങ്ങളെയും ആരോപണം പ്രതിക്കൂട്ടിലാക്കി.  തെരഞ്ഞെടുപ്പ് രംഗത്തെത്തുന്ന രാജീവ് ഗാന്ധി വോട്ടര്‍മാര്‍ക്ക് മുന്നില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു.  പില്‍ക്കാലത്ത് എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ ബോഫോഴ്സ് അഴിമതി വലിയ രീതിയില്‍ പ്രതിരോധത്തിലാക്കി. 

പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്‍റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തുകയും മറുതട്ടില്‍ കുറ്റം എഴുതിയ ഓല കെട്ടി വെയ്ച്ച് തൂക്കമെടുക്കുകയും ചെയ്യും. രണ്ട് തവണ എടുക്കുന്ന തൂക്കത്തിന്‍റെ ഫലം ഒന്നായാല്‍ നിരപരാധി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് 'വിഷ പരീക്ഷയാണ്. മൂന്നു നെല്ലിട വിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ച കുടത്തില്‍ കൈയിടുക മുതലായ രീതിയാണ് വിഷ പരീക്ഷ. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി. അഗ്നിപരീക്ഷ ക്ഷത്രിയര്‍ക്ക് ഉള്ളതാണ്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി.

ബോഫോഴ്സ് കേസും സത്യപരീക്ഷണവും യോജിപ്പിച്ച് കാര്‍ട്ടൂണിസ്റ്റ് കുട്ടി പാക്കനാരില്‍ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. നിരപരാധിയാണ് എന്ന് പറഞ്ഞ രാജീവ് ഗാന്ധിയോട് ഇലക്ഷന്‍ എന്ന തിളച്ച എണ്ണയിലെ കൈമുക്കുവാന്‍ ആവശ്യപ്പെടുന്ന വോട്ടര്‍മാര്‍. ഇറ്റലിയില്‍ നിര്‍മ്മിച്ച ഗ്ലൗസ് ധരിക്കുവാന്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. സത്യപരീക്ഷ എന്ന പേരില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി വരച്ച കാര്‍ട്ടൂണ്‍ കഥ പറയുന്ന ഒന്നാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍

135 - മുക്കുവനും ഭൂതവും

മുക്കുവനും ഭൂതവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-135. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 135

സുധീര്‍ നാഥ്

മുക്കുവനും ഭൂതവും 

മുക്കുവനും ഭൂതവും എന്നുള്ളത് വളരെ പ്രശസ്തമായ ഒരു നാടോടി പഴങ്കഥയാണ്. കഥകളുടെ സമുദ്രമായ ആയിരത്തൊന്നു രാവുകളിലെ ഒരു കഥയാണ് മുക്കുവനും ഭൂതവും. ലോകവ്യാപകമായി ഈ കഥ കാലങ്ങളായി പറഞ്ഞു വരുന്നു. ഹൊയാങ്ങ്ഹോ നദീതീരത്ത് പാവപ്പൈട്ടൊരു മുക്കുവനുണ്ടായിരുന്നു. പാവമായ അയാള്‍ക്ക് ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമാണുണ്ടായിരുന്നത്. അവരുടെ കഥയാണ് പ്രശസ്തമായ മുക്കുവനും ഭൂതവും എന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് നടപ്പിലാക്കുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പോലും വാഗ്ദാനങ്ങളായി പറയാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തുക പതിവായിരുന്നു. എന്നാല്‍ കാലം മാറി, നിയമം ശക്തമായി. അതോടെ നടപ്പിലാക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വര്‍ത്തമാനകാലത്തില്‍ ഓരോ മുന്നണിയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുവാന്‍ സാധിച്ചില്ലെങ്കിലും നല്ലൊരു ശതമാനം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ഇപ്പോള്‍ എടുത്തു പറയേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ നടത്തിയ വാഗ്ദാനങ്ങളും, ഭരണത്തിലെത്തി തങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങളും തൊട്ടടുത്ത തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അവര്‍ കോണ്‍ഗ്രസ് കാര്‍ഡുകളായി പുറത്തിറക്കുന്നു.

കെ പി എ സി  (കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്) എന്ന പ്രസ്ഥാനം കേരള നാടക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ അധ്യായമാണ്. കെ പി എ സി കേരളത്തിലെ ഒരു പ്രഫഷണല്‍ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികള്‍ ചേര്‍ന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതില്‍ ഈ സംഘം വളരെയധികം പങ്കുവഹിച്ചു. കെ.പി.എ.സി.യുടെ നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍ മുതലായവ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചു. കെ.പി.എ.സി.യുടെ നാടകങ്ങളിലെ ഗാനങ്ങള്‍ വളരെ പ്രശസ്തമാണ്. 

കെപിഎസിക്ക് വേണ്ടി പി എസ് കുമാര്‍ രചിച്ച മുക്കുവനും ഭൂതവും എന്ന നാടകം ഉദ്ഘാടനം ചെയ്യപ്പെട്ട അവസരത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വൈ. എ റഹിം വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. മുക്കുവനും ഭൂതവും എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് കാര്‍ട്ടൂണ്‍. മുക്കുവനായി ഇ കെ നായനാര്‍. ഭൂതമായി ഖജനാവ് എന്ന കുടത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് മുന്നണി വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഇ കെ നായനാര്‍ തന്നെയാണ് ഭൂതമായി കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ പ്രശ്നങ്ങള്‍ ചിരിച്ചുകൊണ്ട് ചെറുഭൂതങ്ങളായി കാര്‍ട്ടൂണില്‍ കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: വൈ. എ റഹിം

134 - കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും 


രാഷ്ട്രീയ ഇടവഴി 134

സുധീര്‍ നാഥ്

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

രാജ്യത്ത് വര്‍ത്തമാനകാലത്ത് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള അവസരം തടസ്സപ്പെടുത്തുന്നതായി പരാതികളും ഉയരുന്നുണ്ട്. ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ നിയന്ത്രിക്കുന്നത് ഭരണഘടനാ ലഘനമാണ്. അതുകൊണ്ട് തന്നെ അതിനോട് യോജിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആണെങ്കിലാണ് ഗവര്‍ണര്‍മാരുടെ അമിതമായ ഇടപെടല്‍ എന്ന് കാണാം. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം ഉള്ള വ്യക്തിയാണ് ഗവര്‍ണര്‍മാര്‍. കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായി വേണം ഗവര്‍ണര്‍മാര്‍ ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കാന്‍ എന്ന ഒരു നില ഇപ്പോള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. 

സംസ്ഥാനത്തിന്‍റെ തലവനായ ഗവര്‍ണര്‍ പലപ്പോഴും രാഷ്ട്രീയപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തെ ഭരണ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഉപദേശം സ്വീകരിച്ച് മുന്‍കാലങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിലവില്‍ ഗവര്‍ണര്‍മാര്‍ വലിയ അളവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് വിമര്‍ശവുമായി വന്നിട്ടുമുണ്ട്. ഒരു മുഖ്യമന്ത്രിയാല്‍ നയിക്കപ്പെടുന്ന സംസ്ഥാനത്തെ മന്ത്രിസഭ ഗവര്‍ണറെ ഉപദേശിക്കുവാനും സഹായിക്കുവാനും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും. ഗവര്‍ണറുടെ പേരിലാണ് സംസ്ഥാനത്ത് എല്ലാ എക്സിക്യൂട്ടീവ് നടപടികളും നടക്കുന്നത് എന്നതും വിശേഷപ്പെട്ടത് തന്നെ. ഗവര്‍ണര്‍മാര്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. 

മുന്‍പും ഇത്തരത്തിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നുള്ളത് മറച്ചുവെക്കുവാന്‍ സാധിക്കില്ല. പക്ഷേ അന്നൊന്നും ഇന്നത്തെ പോലെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. ഗവര്‍ണര്‍മാരുടെ ചെറിയ ഇടപെടലുകള്‍ അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ വിമര്‍ശന കലയായ കാര്‍ട്ടൂണിനും വിഷയമായിട്ടുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഒരു പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് എടുപ്പിക്കുക എന്ന പ്രയോഗത്തെ കാര്‍ട്ടൂണിസ്റ്റ് തോമസ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെടുത്തി കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തള്ളക്കുരങ്ങായാണ് കാര്‍ട്ടൂണില്‍ കാണുന്നത്. ഗവര്‍ണര്‍മാരാണ് കുട്ടിക്കുരങ്ങുകള്‍. പഞ്ചായത്ത് ഭരണ രംഗത്തുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലിനെയാണ് കാര്‍ട്ടൂണില്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

133 - വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍

വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-133. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 133

സുധീര്‍ നാഥ്

വിഭാഗിയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

കേരളത്തിലെ രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളിലും വിഭാഗിയത ഉണ്ടായിരുന്നു എന്ന് കാണാം. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ വിഭാഗീയത പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്നുതന്നെ പറയാം. കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടായി. സിപിഐ(എം), സിപിഐ ഉണ്ടായതും വിഭാഗിയതയുടെ ഭാഗമായി തന്നെ എന്ന് വിലയിരുത്താം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗിയതയുടെ ഭാഗമായി ആന്‍റണി ഗ്രൂപ്പും, ഇന്ദിരാ ഗ്രൂപ്പും ഉണ്ടായി. എ, ഐ ഗ്രൂപ്പുകള്‍ എന്ന് പരസ്യമായി ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. അത് പരസ്യമായി മാധ്യമങ്ങള്‍ വഴി സമൂഹമറിഞ്ഞതുമാണ്. സിപിഐ (എം)ലും വിഭാഗിയത പരസ്യമായി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്ന് സമൂഹം അറിഞ്ഞു. 

തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഭാഗീയത അതാത് പാര്‍ട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നുള്ളതും സത്യമാണ്. ചില നേതാക്കള്‍ വിഭാഗീയതയുടെ പേരില്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ പഴയതിനേക്കാള്‍ ശക്തമായി ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ പരസ്യമായി ആരംഭിച്ച വിഭാഗീയത പിന്നീട് മറ്റു പാര്‍ട്ടികളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. ഇന്ന് ചെറിയ പാര്‍ട്ടികളില്‍ പോലും വിഭാഗീയത കാണുന്നു എന്നുള്ളത് മറച്ചുവയ്ക്കുവാന്‍ സാധിക്കില്ല. കാരണം ചെറിയ പാര്‍ട്ടികളിലെ വിഭാഗീയത പോലും ഇപ്പോള്‍ പരസ്യമായി മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. 

കോണ്‍ഗ്രസിലെ വിഭാഗീയത ഒരുകാലത്ത് വളരെ ശക്തവും, അതിനു നേതൃത്വം കൊടുത്തവര്‍ ശക്തരുമായിരുന്നു എന്നത് കാരണം പല കാട്ടുണിലും വിഷയമായിട്ടുണ്ട്. ദേശാഭിമാനിയില്‍ എം എം മോനായി വരച്ച ഒരു കാര്‍ട്ടൂണ്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തു പോകുന്നത് സ്വാഭാവികം. ചലചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ഭാഗമായി പോസ്റ്ററുകള്‍ ഇറങ്ങാറുണ്ട്. ഇതിന് സമാനമായി കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ആഭ്യന്തര കലഹം മോനായി തന്‍റെ കാര്‍ട്ടൂണില്‍ വിഷയമാക്കിയിരിക്കുകയാണ്. കെ കരുണാകരനും, എ കെ ആന്‍റണിയുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. കെപിസിസിയില്‍ ആഭ്യന്തര കലഹം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗംഭീര സ്റ്റണ്ട് സെക്സ് ആക്ഷന്‍ ക്രൈം ഹൊറര്‍ ചിത്രം എന്നും പരസ്യവാചകം കാണാം. കെപിസിസി തീയറ്ററില്‍ നിന്ന് ഇടിയും, നിലവിളിയും ഉയരുന്നുണ്ട്. ഒരു ദുരന്ത കഥയുടെ ദയനീയമായ ആവിഷ്ക്കാരം എന്ന സൂചനയും പോസ്റ്ററില്‍ കാണാം. കളരിപ്പയറ്റിനെ അനുസ്മരിക്കുന്ന രീതിയിലാണ് രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കാര്‍ട്ടൂണില്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

132 - പുക അവിടെ: തീ ഇവിടെ

പുക അവിടെ: തീ ഇവിടെ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-132. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 132

സുധീര്‍ നാഥ്

പുക അവിടെ: തീ ഇവിടെ

എല്ലാ മുന്നണികളെയും നയിക്കുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമായി രാജ്യം ഭരിക്കുവാന്‍ സാധിക്കില്ല എന്ന സാഹചര്യമാണല്ലോ മുന്നണി പരീക്ഷണങ്ങളില്‍ എത്തിച്ചത്. ശക്തരായ രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇന്ന് സ്ഥിതി മറ്റൊന്നാണ്. പ്രാദേശിക പാര്‍ട്ടികളാണ് ഓരോ സംസ്ഥാനത്തും ശക്തമായുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് മുന്നണിയെ നയിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും അവകാശം ഉന്നയിക്കുന്നു. 

ഇപ്പോള്‍ എന്‍ഡിഎ മുന്നണിയെ നയിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ഇന്ത്യ മുന്നണിയെ ആരാണ് നയിക്കുന്നത് എന്നതിന് വ്യത്യസ്തമായ മറുപടിയാണ് കാണുന്നത്. അവരൊക്കെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ തന്നെയാണ്. പ്രാദേശികമായ കരുത്ത് ഓരോ പാര്‍ട്ടിക്കും ഉണ്ട്.  കേരളത്തില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് സിപിഐഎം ആണെങ്കില്‍ യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഇത്തരത്തില്‍ ഒരു മുന്നണിയെ മുന്നില്‍ നിന്ന് നയിക്കുന്ന പാര്‍ട്ടിയിക്ക് അകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും അതാത് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രത്യാഘാതം നേരിടേണ്ടി വരും.

കേരളത്തിലാണ് ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുള്ള ഒരു ഐക്യമുന്നണിക്ക് മാതൃകാപരമായ തുടക്കം കുറിക്കപ്പെട്ടത്. തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനകത്ത് അതിശക്തമായ ഗ്രൂപ്പ് നിലവില്‍ ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ ഒരു കാര്യമാണ്. അന്ന് ഘടകകക്ഷികളില്‍ പ്രധാനപ്പെട്ടവരായിരുന്നു കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ടി എം ജേക്കബും എം വി രാഘവനും. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ഘടകകക്ഷികളായ ഇവര്‍ക്കൊക്കെ  തലവേദന സൃഷ്ടിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ ഒരു തടസ്സവും അതുമൂലം ഉണ്ടായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ മാതൃഭൂമിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബി എം ഗഫൂര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഇപ്രകാരമായിരുന്നു. കോണ്‍ഗ്രസിന്‍റെ വീട്ടില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുകയാണ്. പുറത്തു നില്‍ക്കുന്ന ഘടകകക്ഷി നേതാക്കളായ ജേക്കബ് കെഎം മാണി എം.വി രാഘവന്‍ തുടങ്ങിയവരോട് മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പറയുകയാണ്: ഇത് വെറും പുകയാണ് തീ നമ്മുടെ തലയിലാണല്ലോ...? കോണ്‍ഗ്രസിനകത്തുള്ള തര്‍ക്കം രൂക്ഷമാകുമ്പോള്‍ അതിന്‍റെ ഏറ്റവും വലിയ ക്ഷീണം പേറേണ്ടിവരുന്നത് ഘടകക്ഷികള്‍ ആണെന്നുള്ള രാഷ്ട്രീയ മറുപടിയാണ് ഗഫൂറിന്‍റെ കാര്‍ട്ടൂണിലൂടെ പുറത്തുവന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

131 - പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-131. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 131

സുധീര്‍ നാഥ്

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍ 

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു മുദ്രാവാക്യം ജനങ്ങള്‍ക്കിടയിലേക്ക് നല്‍കുക പതിവാണ്. തങ്ങള്‍ക്ക് പറയാനുള്ളത് വളരെ ലളിതമായി സമൂഹത്തിനിടയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് മുദ്രാവാക്യങ്ങള്‍ വഴി ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യം വെക്കുന്നത്. പല അവസരങ്ങളിലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ചില മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്നീട് തിരിച്ചടിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നുള്ള മുദ്രാവാക്യം ബിജെപിക്ക് തിരിച്ചടിയായത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ചൗക്കീദാര്‍ ചോര്‍ ഹേ എന്നുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ ഉണ്ടായ അവസ്ഥയും.

1989കളില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വലിയ ഒരു ക്യാമ്പയിന്‍ നടക്കുകയുണ്ടായി. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് മന്ത്രിസഭ ആയിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയ്ക്ക് വലിയ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്ന സമയമായിരുന്നു അത്. സമൂഹത്തില്‍ കോഴ വിവാദവും അഴിമതിയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ബോഫോഴ്സ് കേസ്, ഭോപ്പാല്‍ ദുരന്തം, ഷബാനു കേസ്, പഞ്ചാബ് പ്രശ്നം, ശ്രീലങ്കന്‍ സിവില്‍ വാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായ സമയമായിരുന്നു. ആരോപണങ്ങളെ മറികടക്കുക എന്നതായിരുന്നു പരസ്യങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടത്. 

ഈ ഒരു സാഹചര്യത്തിലാണ് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന മധു ഓമല്ലൂര്‍  തുടര്‍ച്ചയായി പരസ്യ പാരഡി കാര്‍ട്ടൂണ്‍ വരച്ചത്. ഓരോ ദിവസവും പത്രങ്ങളില്‍ വരുന്ന പരസ്യത്തിന്‍റെ മറുപുറം പറയുന്നതായിരുന്നു പരസ്യത്തിന്‍റെ പാരഡി കാര്‍ട്ടൂണ്‍ പരമ്പര. എന്‍റെ ഹൃദയം ഇന്ത്യയ്ക്ക് വേണ്ടി തുടിക്കുന്നു എന്നുള്ളതിന് പകരമായി എന്‍റെ ഹൃദയം കോഴക്കു വേണ്ടി തുടിക്കുന്നു എന്ന് ഓരോ പാരഡി കാര്‍ട്ടൂണിലും എഴുതിയതാണ് ശ്രദ്ധേയം. പാരഡി കാര്‍ട്ടൂണുകള്‍ എന്നൊരു വിഭാഗം തന്നെ അവിടെ തുടക്കം കുറിച്ചു എന്ന് പറയുന്നതിലും തെറ്റില്ല.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

130 - രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-130. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 130

സുധീര്‍ നാഥ്

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 

ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും സാംസ്കാരിക രംഗത്ത് നിന്നും, സിനിമാ, സാഹിത്യ രംഗത്ത് നിന്നും പലരും ചേരുന്നത് നാം കാണുന്നു. ഈ വരവ് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന വരവില്‍ നിന്നെല്ലാം ഏറെ വ്യത്യാസമാണ് ദൂരദര്‍ശനില്‍ ഏറെ ജനപ്രിയമായ രാമായണം എന്ന സീരിയലിലെ രാവണനായും സീതയുമായി അഭിനയിച്ചവര്‍ ബിജെപിയില്‍ ചേര്‍ന്നത്. രാമനും, സീതയുമായിരുന്നെങ്കില്‍ അത് അത്ര സംസാരമാകുമായിരുന്നില്ല. രാമായണം എന്ന സീരിയല്‍ രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനുള്ള തുടക്കമായിരുന്നു എന്ന് പിന്നീട് ചരിത്രം സാക്ഷിയായി. 

ആനന്ദ് ത്രിവേദി എന്ന നടനാണ് രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത രാമായണത്തിലെ രാവണനെ അവതരിപ്പിച്ചത്. അതിനുമുമ്പ് അദ്ദേഹം 250 ഓളം ഹിന്ദിയിലെയും ഗുജറാത്തിലെയും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്. അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ 1991 ചേരുകയും, 1991 മുതല്‍ 1996 വരെ ഗുജറാത്തിലെ സബര്‍ഗാന്ധ മണ്ഡലത്തില്‍ നിന്ന് ജയിച്ച് പാര്‍ലമെന്‍റ് അംഗമായി. 2012 ല്‍ ആനന്ദ് ത്രിവേദി സെന്‍ട്രല്‍ ബ്യൂറോ ഫിലിം ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുകയുണ്ടായി എന്നുള്ളത് പില്‍ക്കാല ചരിത്രം. സീതയുടെ വേഷം ചെയ്തത് നടിയായ ദീപിക ചിക്കാലിയയാണ്. അവര്‍ ബിജെപിയില്‍ അംഗത്വം എടുക്കുകയും 1991 ബറോഡയില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്‍റ് അംഗമാവുകയും ചെയ്തു. അവര്‍ പിന്നീട് അവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

ബിജെപിയില്‍ രാവണനും സീതയുമായി അഭിനയിച്ചവര്‍ ചേര്‍ന്നത് കൗതുകമായാണ് ലോകം കണ്ടത്. അത് വലിയ വാര്‍ത്തയും സംസാരവും ആയി മാറി. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി ഹരി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി. അന്ന് ബിജെപിക്ക് നേതൃത്വം കൊടുത്തിരുന്നത് എല്‍ കെ അഡ്വാനി ആയിരുന്നു. അഡ്വാനിയുടെ പ്രശസ്തമായ രഥ യാത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്. അഡ്വാനിയുടെ രഥത്തില്‍ രാവണനും സീതയും സഞ്ചരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ആണ് ജി ഹരി ദേശാഭിമാനിക്ക് വേണ്ടി വരച്ചത്. ദേഷ്യത്തോടെയും കൗതുകത്തോടെയും രഥത്തില്‍ നോക്കുന്ന ശ്രീരാമനേയും അദ്ദേഹം കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

129 - രാജന്‍ സംഭവവും, കെ കരുണാകരനും, തെരഞ്ഞെടുപ്പ് വിഷയവും

രാജന്‍ സംഭവവും, കെ കരുണാകരനും, തെരഞ്ഞെടുപ്പ് വിഷയവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-129. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 129

സുധീര്‍ നാഥ്

രാജന്‍ സംഭവവും, കെ കരുണാകരനും, തിരഞ്ഞെടുപ്പ് വിഷയവും 

1969ല്‍ സപ്തകക്ഷി മുന്നണിയില്‍ നിന്ന് വിഭജിച്ച് 5 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഐക്യമുന്നണിയുടെ സി എച്ച് അച്യുതമേനോന്‍ മന്ത്രിസഭ ഒരു ശ്രദ്ധേയ രാഷ്ട്രീയ നാഴിക കല്ലാണ്. ഈ സര്‍ക്കാര്‍ രൂപം കൊടുത്തത് കോണ്‍ഗ്രസിന്‍റെ പുറത്ത് നിന്നുള്ള പിന്തുണ കൊണ്ടാണ്. 1970ല്‍ സി എച്ച് അച്യുതമേനോന്‍ മന്ത്രിസഭ നിയമസഭാ തിരന്തെടുപ്പ് നടത്തി വിജയിക്കുകയും വീണ്ടും അധികാരത്തില്‍ വരികയും ചെയ്തു. കോണ്‍ഗ്രസ് ആദ്യം പുറത്തുനിന്ന് പിന്തുണയ്ക്കുകയും, ഏറെ വൈകാതെ തന്നെ അച്യുതമേനോന്‍ മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസ് ചേരുകയുമാണ് ഉണ്ടായത്. ഈ അവസരത്തിലാണ് കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി അച്യുതമേനോന്‍ മന്ത്രിസഭയില്‍ വരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഈ മന്ത്രിസഭയുടെ കാലത്തായിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വച്ച് രാജന്‍ മരണപ്പെട്ടത് വലിയ രാഷ്ട്രീയ സംഭവമാണല്ലോ. 

പില്‍ക്കാലങ്ങളില്‍ വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും രാജന്‍റെ കൊലപാതകം ഒരു വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജന്‍റെ വിഷയം എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ വിഷയം ആക്കുകയും അത് അന്നത്തെ അഭ്യന്തിര മന്ത്രിയായിരുന്ന കരുണാകരന് ഏറെ തലവേദന ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നുള്ളത് വാസ്തവമാണ്. രാജന്‍റെ പിതാവ് പ്രൊഫസര്‍ ഈച്ചരവാരിയര്‍ നടത്തിയ സമരങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പ്രശസ്തമായ ഒന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ തെരഞ്ഞെടുപ്പിലും കരുണാകരനെ ആക്രമിക്കുന്നതിന് വേണ്ടി രാജന്‍ സംഭവം എപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. രാജന്‍ വധിക്കപ്പെട്ട സംഭവത്തിന് കാരണക്കാരായ ഒരുത്തന്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രൊഫസര്‍ ഈച്ചരവാര്യര്‍ ഒരിക്കല്‍ പറഞ്ഞത് കരുണാകരനെ വല്ലാതെ വിറളി പിടിപ്പിച്ചു. 

ഗുരുവായൂര്‍ ഭക്തനായ കരുണാകരന്‍ രാജന്‍റെ മരണം താന്‍ അറിഞ്ഞില്ലെന്ന് ആണയിട്ട് പലപ്പോഴും പറയുന്നതും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക ഏടാണ്. ഈ ഒരു സാഹചര്യത്തിലാണ് ബോബനും മോളിയും എന്ന കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചത്. കുഞ്ചു കുറുപ്പ് എന്ന തന്‍റെ സ്വന്തം രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാര്‍ട്ടൂണ്‍ മാസികയിലാണ് അദ്ദേഹം ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. നീതിന്യായം എന്ന വലിയ വാര്‍പ്പില്‍ തിളയ്ക്കുന്ന എണ്ണയില്‍ വിജയിക്കുകയും രാജന്‍ കേസിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പ്രൊഫസര്‍ ഈച്ചരവാര്യര്‍ മുക്കുന്നതാണ് റ്റോംസ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ഇ കെ നായനാര്‍ തിളയ്ക്കുന്ന എണ്ണയ്ക്ക് കൂടുതല്‍ ചൂട് പകരുന്നതിനു വേണ്ടി അടുപ്പില്‍ ഊതുന്നുണ്ട്. ഗുരുവായൂര്‍ ഭക്തനായ കെ കരുണാകരന്‍ ഗുരുവായൂരപ്പാ എന്ന് വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാര്‍ട്ടൂണിന്‍റെ ഭാഗമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: കുഞ്ചു കുറുപ്പ്

128 - സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-128. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 128

സുധീര്‍ നാഥ്

സപ്തകക്ഷി മുന്നണിയും, മുന്നണിയുടെ പിളര്‍പ്പും. 

മുന്നണി രാഷ്ട്രീയത്തില്‍ സപ്തകക്ഷിമുന്നണിക്ക് 1വലിയ പ്രാധാന്യമുണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍. 1967ല്‍ രൂപം കൊണ്ടതാണ് കേരളത്തിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ സപ്തകക്ഷിമുന്നണി. ഈ മുന്നണി 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും രണ്ടാം ഇ.എം.എസ് മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (സിപിഐഎം) ആണ് ഈ മുന്നണിക്കു നേതൃത്വം നല്‍കിയത്. സപ്തകക്ഷിമുന്നണി, തിരഞ്ഞെടുപ്പ് നടന്ന 133 മണ്ഡലങ്ങളില്‍ 117 മണ്ഡലങ്ങളില്‍ നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ വിജയിച്ചു. 1967 മാര്‍ച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.എം.) രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ഭരണത്തിലേറി 30 മാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉയര്‍ന്നുവന്നു. 

ജര്‍മ്മനിയില്‍ ഒരു വിദേശയാത്രയ്ക്ക് പോയി മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1969 ഒക്ടോബര്‍ 17ന് തന്‍റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിന്‍റെ പേരില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് എതിരെ സംശയപരമായ രീതിയില്‍ നടത്തിയ നടപടിയാണ് മുന്നണിയില്‍ ആഭ്യന്തര ഭിന്നതകള്‍ ഉണ്ടാകാന്‍ കാരണം. അധികാരമേറ്റ് 32 മാസത്തിനുശേഷം ഇ.എം.എസ്. സര്‍ക്കാര്‍ 1969 ഒക്ടോബര്‍ 24 ന് രാജിവച്ചു.

സപ്തകക്ഷി മുന്നണിയിലെ അഞ്ചു പാര്‍ട്ടികള്‍ പുതുതായി അടിയന്തിരമായി ഒരു മുന്നണി രൂപീകരിച്ചു. എംഎല്‍എപോലുമല്ലാത്ത സി എച്ച് അച്ച്യുതമേനോനെ മുഖ്യമന്ത്രിയാക്കി 1969 നവംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യിച്ച് ഭരണം തുടരുകയും ആയിരുന്നു. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു. സിപിഐയുടെ നേത്യത്ത്വത്തില്‍ പുതുതായി രൂപം കൊണ്ട ഐക്യ മുന്നണിയില്‍ മുസ്ലീം ലീഗ്, എസ്.എസ്.പി, ഐ.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. 

മുഖ്യമന്ത്രി സി. എച്ച് അച്ച്യുതമേനോന്‍ 1970ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടായി. എതിര്‍ഭാഗത്തുള്ള ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സിപിഎം ഒരു തെരഞ്ഞെടുപ്പിന് തയ്യാറല്ലായിരുന്ന സമയത്തായിരുന്നു അത്. ഈ ഒരു സാഹചര്യത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് സരസന്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അച്യുതമേനോന്‍ തെരഞ്ഞെടുപ്പ് എന്ന ഒരു കുട്ടിയെ ഉപയോഗിച്ച് ഇ.എം.എസിനെ മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുന്നതാണ് കാര്‍ട്ടൂണ്‍. 1970ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ, ആര്‍.എസ്.പി, മുസ്ലിംലീഗ്, എസ്.എസ്.പി, ഐ.എസ്.പി, കേരള കോണ്‍ഗ്രസ്, തുടങ്ങിയ പാര്‍ട്ടികളുടെ മുന്നണിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം അധികാരത്തിലെത്തി. ആദ്യഘട്ടത്തില്‍ മന്ത്രിസഭയെ പുറത്തുനിന്നു പിന്തുണച്ച കോണ്‍ഗ്രസ് ഏതാനും മാസത്തിനകം മന്ത്രിസഭയില്‍ ചേര്‍ന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

127 - രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക നായകന്മാരാകുമ്പോള്‍

രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക നായകന്മാരാകുമ്പോള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-127. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 127

സുധീര്‍ നാഥ്

രാഷ്ട്രീയ നേതാക്കള്‍ സാംസ്കാരിക നേതാക്കളാകുമ്പോള്‍ 

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സമൂഹത്തില്‍ വലിയ വിലയുള്ള വ്യക്തിയല്ല എന്നുള്ള ധാരണ വന്നതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ എല്ലാ നേതാക്കളും സാംസ്കാരിക നായകരാകുവാന്‍ കൂടി ശ്രമിക്കുന്നതായി കാണാം. രാഷ്ട്രീയത്തിലെ പ്രമുഖര്‍ എല്ലാം തന്നെ വിശേഷിച്ച് കേരള രാഷ്ട്രീയത്തിലെ നേതാക്കള്‍ ആത്മകഥയേ,ാ ഓര്‍മ്മക്കുറിപ്പുകളോ, കഥകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷയത്തിലോ ഒരു പുസ്തകം എഴുതുന്ന തിരക്കിലാണ്. ചില നേതാക്കള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിലര്‍ നാടകങ്ങളില്‍ വേഷമിടുന്നു. ഒരു സാംസ്കാരിക നായകനായാല്‍ സമൂഹത്തില്‍ കൂടുതല്‍ വില കിട്ടും എന്നുള്ള ധാരണ കൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള ഒരു പ്രവണത കേരളത്തില്‍ വ്യാപകമായത് എന്നാണ് പറയപ്പെടുന്നത്. 

സമൂഹത്തിലും, മാധ്യമങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് സാംസ്കാരിക നായകര്‍ എന്നത്. ഇതിന്‍റെ ഏകവചനമാണ് സാംസ്കാരിക നായകന്‍ എന്നത്. എങ്കിലും ബഹുവചനമായ സാംസ്കാരിക നായകര്‍ക്കാണ് ഏറെ പ്രചാരം. ഈ ഗണത്തിലെത്താനാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ശ്രമം എന്ന് കാണാം. സാഹിത്യം, സിനിമ, നാടകം, സംഗീതം, സാമൂഹ്യം, ചിത്രകല, സാമ്പത്തിക-രാഷ്ട്രീയ വിശകലനം തുടങ്ങിയ പല മേഖലകളിലെ നായകര്‍ ചേര്‍ന്നാണ് സാംസ്കാരിക നായകര്‍ എന്ന് അറിയപ്പെടുന്നത്. പൊതുസമൂഹം ഏറെ ബഹുമാനിക്കുന്നവരാണ് സാംസ്കാരിക നായകര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം നാടിനെയും നാട്ടുകാരെയും ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലും പ്രമാദമാകുന്ന സംഭവങ്ങളിലും ഇവര്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അതുവഴി ഭരണകൂടത്തിന്‍റെ ശ്രദ്ധ ആ വിഷയങ്ങളില്‍ പതിയുകയും ചെയ്യും. സാംസ്കാരിക നായകര്‍ നാടിന്‍റെ പൊതു സ്വത്താണ് എന്നാണ് സങ്കല്‍പ്പം. മതം, ജാതി, വര്‍ഗം, കക്ഷിരാഷ്ട്രീയം എന്നിവയ്ക്കെല്ലാം അതീതമായി അവര്‍ നാടിന്‍റെയും നാട്ടുകാരുടെയും പ്രശ്നങ്ങളില്‍ ഇടപെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ സാംസ്കാരിക നേതാക്കള്‍ കൂടി ആകുവാന്‍ ശ്രമിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്ത് കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. ഒരു ഓണക്കാലത്ത് ആയിരിക്കും ഈ കാര്‍ട്ടൂണ്‍ വന്നിട്ടുണ്ടാവുക. മഹാബലി തമ്പുരാനും കാര്‍ട്ടൂണില്‍ കഥാപാത്രമാണ്. ഓലക്കുടയും ചൂടി ആഭരണ വിഭൂഷിതനായി മഹാബലി തമ്പുരാന്‍ നടന്നുപോകുന്നു. കണ്ടിട്ട് ഒരു സാംസ്കാരിക നായകന്‍റെ ഗറ്റപ്പുണ്ട്. പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാലോ... എന്ന് ഇ കെ നായനാര്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി വി എസ് അച്യുതാനന്ദനോട് പറയുന്നത്. അന്ന് അത്ര ഗൗരവമായി കാണാത്ത ഒരു വിഷയമാണ്. ഇന്ന് കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ വലിയ ഗൗരവമായി തന്നെ സാംസ്കാരിക ലോകവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ച ഈ കാര്‍ട്ടൂണ്‍ ഇന്നും രാഷ്ട്രീയപരമായി ഏറെ പ്രസക്തമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: കെ ഉണ്ണികൃഷ്ണന്‍

126 - ഞാന്‍ ഞാന്‍ ഞാനാണ് താരം

ഞാന്‍ ഞാന്‍ ഞാനാണ് താരം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-126. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 126

സുധീര്‍ നാഥ്

ഞാന്‍ ഞാന്‍ ഞാനാണ് താരം 

തിരഞ്ഞെടുപ്പ് കാലമായ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാലിനെ കുറിച്ചാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ ശക്തനായ വ്യക്തമാവും നേതാവും ആയിരുന്നു ലീഡര്‍ എന്ന ഒറ്റപേരില്‍ അറിയപ്പെട്ടിരുന്ന കെ കരുണാകരന്‍. അദ്ദേഹത്തിന്‍റെ പുത്രിയാണ് പത്മജ വേണുഗോപാല്‍. കെ കരുണാകരന്‍റെ മകനായ കെ മുരളീധരനും കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. കെ മുരളീധരന് കെഎസ്യു പ്രവര്‍ത്തനങ്ങളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളും സേവാദള്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ആദ്യകാലങ്ങളില്‍ പ്രസംഗിക്കുവാന്‍ പോലും ബുദ്ധിമുട്ടായിരുന്നു കെ മുരളീധരന്. ഇന്ന് കോണ്‍ഗ്രസിലെ ശക്തനായ വാഗ്മിയും പ്രാസംഗികനാണ് അദ്ദേഹം.

കെ കരുണാകരന്‍റെ മകള്‍ പത്മജ കെ കരുണാകരന്‍റെ പേരില്‍ കോണ്‍ഗ്രസ്സില്‍ ഒട്ടേറെ സ്ഥാനങ്ങളില്‍ കേറിപ്പറ്റിയ വ്യക്തിയാണ്. ചാലക്കുടി പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടനോട് തോല്‍ക്കുകയും രണ്ടുതവണ തൃശ്ശൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ച് തോല്‍ക്കുകയും ചെയ്ത വ്യക്തിയാണ് പത്മജ. കോണ്‍ഗ്രസ് പ്രസ്ഥാനം പിതാവിന്‍റെ പേരില്‍ കെടിഡിസി ചെയര്‍പേഴ്സണ്‍ സ്ഥാനം അവര്‍ക്ക് നല്‍കുകയുണ്ടായി. അതുമാത്രമല്ല മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തും കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനങ്ങളിലും അവര്‍ക്ക് നല്‍കിയത് കോണ്‍ഗ്രസിന്‍റെ കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്രരേഖയാണ്. വേണ്ടത്ര സ്ഥാനങ്ങള്‍ നല്‍കിയില്ല എന്നുള്ള അവരുടെ പരാതി അതുകൊണ്ടുതന്നെ അസ്ഥാനത്താണ്. പത്മജയെ ഒട്ടേറെ വേദികളില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമായി സമൂഹത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍, തന്നെ കോണ്‍ഗ്രസ് അവഗണിക്കുന്നു എന്നുള്ള പേരില്‍ ബിജെപിയിലേക്ക് പോയത് തികച്ചും ആക്ഷേപഹാസ്യമായി മാത്രമേ നിരീക്ഷിക്കാന്‍ സാധിക്കൂ.

പത്മജയുടെ ബിജെപിയിലേക്കുള്ള പോക്ക് വ്യക്തിപരമായി രാഷ്ട്രീയ രംഗത്ത് അവര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നുള്ള ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതേസമയം പത്മജിയുടെ ബിജെപിയിലേക്കുള്ള പോക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ കാര്യമായി ബാധിക്കും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ഇപ്പോഴും പ്രസക്തമായി തന്നെ നമുക്ക് കാണുവാന്‍ സാധിക്കും. അച്ഛനാണ് താരം എന്നുള്ളതും, പെങ്ങളാണ് താരം എന്നുള്ളതും സോണിയ ഗാന്ധി വെട്ടി മാറ്റുന്നു. ഒടുവില്‍ ഞാനാണ് താരം എന്ന് സ്വയം എഴുതി ചേര്‍ക്കുന്ന കെ മുരളീധരനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. പിന്നില്‍ ബ്രഷുമായി നില്‍ക്കുന്ന സോണിയ ഗാന്ധിയെയും കാണാം. ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് ഒടുവില്‍ കോണ്‍ഗ്രസില്‍ മടങ്ങി എത്തിയ വ്യക്തിയാണ് കെ മുരളീധരന്‍. താനാണ് താരമെന്ന ധ്വനി അദ്ദേഹത്തിന്‍റെ മിക്ക പ്രസ്ഥാവനകളിലും ഇന്നും മറഞ്ഞ് നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ച കാര്‍ട്ടൂണ്‍ ഇന്നും രാഷ്ട്രീയപരമായി പ്രസക്തം തന്നെ.

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

125 - ദേശീയ ഐക്യത്തിലെ പെണ്‍കുട്ടി

ദേശീയ ഐക്യത്തിലെ പെണ്‍കുട്ടി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-125. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

 

രാഷ്ട്രീയ ഇടവഴി 125

സുധീര്‍ നാഥ്

ദേശിയ ഐക്യത്തിലെ പെണ്‍കുട്ടി

തെരഞ്ഞെടുപ്പില്‍ ഐക്യം ഉണ്ടാക്കുക എന്നുള്ളത് വര്‍ത്തമാനകാല രാഷ്ട്രീയത്തിന്‍റെ ആവശ്യമായി വന്നിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ ഏക കക്ഷി ഭരണം ഇന്ത്യയില്‍ സമീപകാലത്ത് സംഭവിക്കാന്‍ സാധ്യത ഇല്ല. വ്യത്യസ്ത ആശയങ്ങള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കുടക്കീഴില്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതൊന്നുമല്ല. ഒരു സംസ്ഥാനത്തെ പ്രമുഖരായ രണ്ടു പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നുള്ളത് വളരെ ദുഷ്കരം പിടിച്ച ഒരു പണിയാണ്. ദേശീയ ഐക്യം രൂപീകരിച്ച സമയത്തും ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന ഇന്ത്യാ സഖ്യം നേരിടുന്നതും ഒരേ പ്രശ്നം തന്നെയാണ്. അതു തന്നെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുന്ന ഭരണത്തിന് ശക്തി പകരുന്നതും. 

1949ല്‍ തമിഴ്നാട്ടില്‍ ഇ.വി. രാമസ്വാമി നായ്കര്‍ ഹിന്ദിക്കെതിരായും ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടിയും സ്ഥാപിച്ച ദ്രാവിഡര്‍ കഴകം (1944 വരെ ജസ്റ്റിസ് പാര്‍ട്ടി എന്നറിയപ്പെട്ടു) ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ്. 1956-നു ശേഷം സി. എന്‍. അണ്ണാദുരൈയുടെ നേത്യത്ത്വത്തില്‍ ഡി.എം.കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയായി ഇത് മാറി. 1969ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി. എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടത്തു. അത്രയും തഴക്കവും പഴക്കവുമുള്ള മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അഞ്ച് തവണ തമിഴ്നാട് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള കരുണാനിധി ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്. 1973ല്‍ ഡി.എം.കെ. പിളരുകയും എം.ജി. ആറിന്‍റെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ. രൂപം കൊള്ളുകയും ഉണ്ടായി. എം.ജി.ആറിന്‍റെ ജനസ്വാധീനം വര്‍ധിക്കുകയും 1987 ല്‍ മരിക്കുന്നതു വരെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.  പിന്നീട് പാര്‍ട്ടി ജയലളിതയുടെ നേത്യത്ത്വത്തില്‍ അണ്ണാ ഡി.എം.കെ. ശക്തമായി. ദേശീയ ഐക്യം രൂപീകരിച്ച സമയത്ത് തമിഴ്നാട്ടില്‍ നിന്ന് ജയലളിതയെ കൂട്ടിയപ്പോള്‍ കരുണാനിധി പിണങ്ങി പുറത്തുപോകുന്ന സാഹചര്യം ഉണ്ടായി. കരുണാനിധിയെ തള്ളി പുറത്താക്കി എന്ന സംസാരവും അന്നുണ്ടായിരുന്നു. എം. ജി. രാമചന്ദ്രനോടൊപ്പമാണ് (എം.ജി.ആര്‍) ജയലളിത സിനിമാ ജീവിതം ആരംഭിച്ചത്, ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ല്‍ ജയലളിത എം.ജി.ആറിന്‍റെ എ.ഐ.എ.ഡി.എം.കെ.യില്‍ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും താല്‍പര്യമുള്ളതായിരുന്നില്ല. 

കാര്‍ട്ടൂണിസ്റ്റ് കുട്ടി ഈ വിഷയം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണ്‍ ആജ്കല്‍ പത്രത്തില്‍ വരച്ചത് ശ്രദ്ധേയമായിരുന്നു. ഒരു സിനിമാതാരം ആണ് എന്നുള്ള വസ്തുതയും അവരുടെ തടിച്ച ശരീരപ്രകൃതിയും കാര്‍ട്ടൂണില്‍ കാണാം എന്നുള്ളത് എടുത്തുപറയണം. ജയലളിത അവിവാഹിതയാണെന്നുള്ളതും ഒരു സ്ത്രീയാണെന്നുള്ളതും കമന്‍റില്‍ പെണ്‍കുട്ടിയെന്ന് വ്യദ്ധരായ നേതാക്കള്‍ അതിസംബോധന ചെയ്യുന്നതും ആക്ഷേപഹാസ്യത്തിന്‍റെ ശക്തി കൂട്ടുകയാണ്. വരൂ പെണ്‍കുട്ടി, ഞങ്ങളുടെ ദേശിയ എക്യൈത്തിന്‍റെ ഭാഗമാകൂ എന്നാണ് അവര്‍ പറയുന്നത്. ദേശീയ ഐക്യത്തിന്‍റെ നീളന്‍ കസേരയില്‍ ബിജു പട്നായ്ക്കും, രാമറാവുവും ബൊമ്മയും കരുണാനിധിയെ തള്ളി മാറ്റി ജയലളിതയ്ക്ക് ഇരിക്കുവാനുള്ള ഇടം നല്‍കുന്നതാണ് കാര്‍ട്ടൂണ്‍. പുറത്താക്കപ്പെട്ട കരുണാനിധി പ്രായമായ മൂന്നുപേരെയും നോക്കുന്നുമുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: ആജ്കല്‍

Tuesday, March 19, 2024

124 - കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും, തെരഞ്ഞെടുപ്പിലെ ഒന്നാകലും

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും, തെരഞ്ഞെടുപ്പിലെ ഒന്നാകലും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-124. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 124

സുധീര്‍ നാഥ്

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും, തിരഞ്ഞെടുപ്പിലെ ഒന്നാകലും 

കുടുംബ വഴക്കുകളെ കുറിച്ച് നാം എത്രയോ കേട്ടിട്ടുണ്ട്. ഒരു വീട്ടില്‍ നടക്കുന്ന വഴക്ക് എത്ര വലുതായാലും ചിലപ്പോള്‍ പുറമേ നിന്നുള്ളവര്‍ അതില്‍ ഇടപെട്ടാല്‍ അവര്‍ ഒറ്റപ്പെടുന്നതായി കാണാം. കുടുംബത്തിലുള്ളവരെല്ലാവരും ഒന്നിക്കുന്ന സന്ദര്‍ഭങ്ങളും പല കുടുംബങ്ങളിലും കാണാവുന്നതാണ്. അങ്ങനെ പല സംഭവങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. കുടുംബ വഴക്കില്‍ ഇടനിലക്കാരനായി ചെന്ന് പ്രതിയായി മാറുന്ന അവസ്ഥ ഉണ്ടായതായി കേട്ടിട്ടുമുണ്ട്. സമാനമായ അനുവം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നുള്ളത് പരസ്യമായ കാര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനം പരസ്യമായി നടക്കുന്നു എന്നുള്ളത് അത്ഭുതവും കൗതുകവുമാണ്. പ്രതിപക്ഷത്തെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്നത് എന്നത് പരസ്യമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് സമവാക്യം കൂടി കണക്കിലാക്കേണ്ടതുണ്ട് എന്നുള്ളതാണ് പ്രത്യേകത. അങ്ങനെ ഗ്രൂപ്പുകള്‍ ശക്തമാണെന്ന് ഒരിക്കലും തിരഞ്ഞെടുപ്പിനോടടുത്താല്‍ തോന്നില്ല. എല്ലാ ഗ്രൂപ്പുകളും ഒന്നിക്കും. 

കോണ്‍ഗ്രസ് ഐയില്‍ എത്ര ഗ്രൂപ്പുണ്ടായാലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ ഗ്രൂപ്പുകളും ഒന്നിക്കും എന്നുള്ള പ്രസ്താവന ഒരിക്കല്‍ കെ കരുണാകരന്‍ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൂപ്പിന്‍റെ പിടിവലി നടക്കുന്നതിനിടയില്‍ കരുണാകരന്‍ പറഞ്ഞ പ്രസ്താവനയെ അടിസ്ഥാനമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം എസ് മോഹനചന്ദ്രന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തില്‍ കെ കരുണാകരന്‍ ഗ്രൂപ്പും എ കെ ആന്‍റണി ഗ്രൂപ്പും ആണ് ശക്തമായി ഉണ്ടായിരുന്നത്. ഇതുകൂടാതെ ഒട്ടേറെ ചെറിയ ഗ്രൂപ്പുകളും ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ ഗ്രൂപ്പുകളും ഒന്നിക്കുന്നു എന്ന പ്രസ്താവന വളരെ രസകരമായി കാര്‍ട്ടൂണില്‍ എം എസ് മോഹനചന്ദ്രന്‍ ചിത്രീകരിച്ചിരിക്കുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ജനയുഗം

123 - ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി.

ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി. 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-123. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 123

സുധീര്‍ നാഥ്

ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി. 

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ് എന്നുള്ള ഒരു പ്രചരണം വ്യാപകമായി കുറെ നാളുകളായി അന്തരീക്ഷത്തില്‍ ഉള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേയും മറ്റ് പല പാര്‍ട്ടികളിലേയും നേതാക്കളും, അണികളും ബിജെപി മുന്നണിയിലേക്ക് പോകുന്നതിനെ പരാമര്‍ശിച്ച് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി സംസാരം നടക്കുന്നുണ്ട് എന്നുള്ളത് സത്യവുമാണ്. ബിജെപിയുടെ മുതിര്‍ന്ന പല നേതാക്കളും മുന്‍പ് കോണ്‍ഗ്രസ് നേതാക്കളോ മറ്റ് പാര്‍ട്ടികളിലെ നേതാക്കളോ ആയിരുന്നു എന്നുള്ളതാണ് സംസാരം. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ ബിജെപിയിലേയ്ക്ക് കൊണ്ടുവരുന്ന പ്രക്രിയ കുറേ കാലങ്ങളായി നടക്കുന്നുണ്ട്. പണം കൊടുത്തും, ബ്ലാക്ക്മെയില്‍ ചെയ്തും, മറ്റും അങ്ങിനെ ചെയ്യുന്നു എന്ന സംസാരവും ഉണ്ട്. 

കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ ആരും കാര്യമായി ബിജെപിയില്‍ പോയിട്ടില്ലെങ്കിലും അണികള്‍ പലരും ബിജെപിയിലേക്ക് ചേക്കേറി എന്നു പറയുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എല്‍ഡിഎഫിന്‍റെ ശക്തി കുറവിന് ഒരു കാരണം ബിജെപിയിലേക്കുള്ള അണികളുടെ മാറ്റമാണ്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ചെറിയ ശക്തിയില്‍ നിന്നാണ് കേരളത്തില്‍ ബിജെപി വളര്‍ന്നത് എന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന ഒരു കാര്യമാണ്. കേരളത്തിലെ ബിജെപിയിലേയ്ക്ക് ജനങ്ങള്‍ ചേരുന്നത് പോലെ തന്നെ പുറത്ത് പോകുന്നുണ്ട് എന്ന കാരണത്താലാണ് പാര്‍ട്ടിക്ക് വേണ്ടത്ര വിജയം ലഭിക്കാത്തത്. ബിജെപിക്ക് ശക്തി പകരുന്ന പലര്‍ക്കും നേത്യത്ത്വത്തില്‍ വിശ്വാസകുറവുണ്ടെന്നത് സത്യമാണ്.  

2001 മെയ് മാസം ഏഴാം തീയതി ഇന്ത്യന്‍ എക്സ്പ്രസ്സില്‍ കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ പ്രസക്തമാണ്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും കൈകള്‍ താമരകളായി മാറുന്നതാണ് കാര്‍ട്ടൂണിന് വിഷയമാക്കിയിരിക്കുന്നത്. 2001ല്‍ വരച്ച ഉണ്ണിയുടെ ഈ കാര്‍ട്ടൂണ്‍ ഇന്നും പ്രസക്തമാണ് എന്നുള്ളത് ഈ കാര്‍ട്ടൂണിന്‍റെ ദീര്‍ഘ ദര്‍ശനത്തെ വിലയിരുത്തുന്ന ഒന്നാണ്. ബിജെപിക്ക് 2001 ല്‍ ഉണ്ടായ വളര്‍ച്ചയെക്കാള്‍ ശക്തമായ വളര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ഒരു നിഴലായി ബിജെപി നില്‍ക്കുന്നു എന്ന് വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു താമരയുടെ നിഴലായി കാര്‍ട്ടൂണില്‍ വരയ്ക്കപ്പെടുമ്പോള്‍ അത് രാഷ്ട്രീയമായ ഒരു വലിയ വിശദീകരണത്തിന്‍റെ നേര്‍ ചിത്രമാകുന്നു. താമര ചിഹ്നത്തിന്‍റെ ഉദാത്തമായ നിഴല്‍ രൂപം എന്ന് കാര്‍ട്ടൂണിസ്റ്റ് കമന്‍റായി ചേര്‍ത്തിരിക്കുന്നതും ശ്രദ്ധേയമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്

122 - കെ കരുണാകരന്റെ മക്കളുടെ ഭാവി

കെ കരുണാകരന്റെ മക്കളുടെ ഭാവി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-122. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 121

സുധീര്‍ നാഥ്

കെ കരുണാകരന്‍റെ മക്കളുടെ ഭാവി 

സ്വന്തം മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കി അവരുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ചിന്തിക്കുക സ്വാഭാവികം. പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ പില്‍ക്കാലത്ത് രാഷ്ട്രീയ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത് നാം കണ്ടതുമാണ്. അത്തരത്തില്‍ തന്നെയാണ് കേരളത്തിലെ മാത്രമല്ല, ദേശിയ തലത്തിലും കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ തന്ത്രജ്ഞനായ കെ കരുണാകരന്‍ നടപ്പിലാക്കിയത്. തന്‍റെ മകനായ മുരളീധരനെയും മകളായ പത്മജയെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊണ്ടുവരുകയും പ്രമുഖ സ്ഥാനങ്ങള്‍ കൊടുക്കുവാന്‍ തന്‍റെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തതും നമ്മള്‍ കണ്ടതാണ്. കെ കരുണാകരന്‍റെ മകന്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവായ എ കെ ആന്‍റണി മൂത്രമൊഴിക്കാന്‍ പോയ സംഭവം കേരള രാഷ്ട്രീയത്തിലെ മായ്ച്ചു കളയുവാന്‍ കഴിയാത്ത ഒരു ഏടാണ്.

മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായി വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ജനാധിപത്യ രാഷ്ട്രത്തിന് ഒരിക്കലും യോജിച്ചതല്ല. എന്നാല്‍ രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നുള്ള നിലപാടും ശരിയുള്ളതല്ല. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് നേതാവായി വരുന്നതില്‍ ഒരു തെറ്റും പറയുവാനും സാധിക്കില്ല. അത്തരത്തില്‍ വന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ പിതാക്കന്മാരുടെ അനുഗ്രഹത്താല്‍ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം നേടുന്നത് അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദോഷം വരുത്തി വെച്ചിട്ടുണ്ട് എന്നുള്ളത് പില്‍ക്കാല രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസിന്‍റെ അധപതനത്തിനും ഇത് ഒരു കാരണമായി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നതില്‍ കുറ്റം പറയുവാനും സാധിക്കില്ല.

കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി പലതവണ ജയിച്ചിട്ടുണ്ടെങ്കിലും മകളായ പത്മജയ്ക്ക് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍പോലും ജയിക്കുവാന്‍ സാധിച്ചില്ല എന്നുള്ളതാണ് ചരിത്രം. 2001 ഏപ്രില്‍ 28ന് കേരള കൗമുദിയില്‍ ടി കെ സുജിത്ത് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. അക്കാലത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ പുറത്തിറങ്ങിയ സമയം കൂടിയാണ്. കെപിസിസി പ്രസിഡണ്ടായി കെ മുരളീധരന്‍ ഒരു സ്കൂട്ടറില്‍ പോകുന്നതും വീട്ടുമുറ്റത്ത് കളിച്ചിരിക്കുന്ന മകള്‍ പത്മജയെയും ആണ് കാര്‍ട്ടൂണില്‍ കാണുക. വീട്ടുമുറ്റത്ത് ചാരുകസേരയില്‍ ഇരിക്കുന്ന കെ കരുണാകരന്‍ മുറ്റത്ത് വന്നു നില്‍ക്കുന്ന എ കെ ആന്‍റണിയോട് പറയുകയാണ്: മോന്‍റെ കാര്യം രക്ഷപ്പെട്ടു. മോളെ എംപി കോഴ്സിന് വിടാനാണ് പ്ലാന്‍. പെന്‍ഷന്‍ ആകുമ്പോഴേക്കും കുട്ടികളെ നല്ല നിലയ്ക്ക് ആകാമല്ലോ... ഇതേസമയം സംഗമം സംഗമം ത്രിവേണി സംഗമം എന്ന പ്രശസ്തമായ പാട്ട് റേഡിയോയില്‍ നിന്ന് ഉയരുന്നുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനായി കുടുംബ സംഗമം പദ്ധതി ആവിഷ്കരിക്കും എന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സുജിത്ത് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി

Wednesday, March 6, 2024

121 - ബിജെപി വോട്ടുകളും, വോട്ട് കച്ചവടവും…

ബിജെപി വോട്ടുകളും, വോട്ട് കച്ചവടവും… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-121. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 121

സുധീര്‍ നാഥ്

ബി.ജെ.പി വോട്ടുകളും, വോട്ട് കച്ചവടവും...

ബിജെപി വോട്ടുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ അന്നും ഇന്നും നിര്‍ണായകമാണ്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ആശ്രയിച്ചാണ് ഇന്നും കേരളത്തില്‍ മുന്നണികള്‍ വിജയം പ്രതീക്ഷിക്കുന്നത്. ബിജെപി ആരുടെ വോട്ട് പിടിക്കുന്നു എന്നുള്ളത് നിര്‍ണായകമാണ്. അത്തരത്തില്‍ ഓരോ മുന്നണിയും ഇപ്പോള്‍ കണക്കുകൂട്ടലുകള്‍ നടത്തുന്നുണ്ട്. ആദ്യകാലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ സ്വന്തം മുന്നണിയുടെ ഭാഗമാക്കി മാറ്റുവാന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും ശ്രമം നടത്തിയിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ഇത്തരത്തില്‍ ബിജെപി വോട്ടുകള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യവുമാണ്. ഇന്ന് ബിജെപി വോട്ടുകള്‍ ഒരു പക്ഷത്തേക്ക് കൊണ്ടുവരുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കാരണം പണ്ടത്തെക്കാള്‍ ബിജെപി രാഷ്ട്രീയ രംഗത്ത് ശക്തമായിരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് കുറേ വോട്ടുകള്‍ നേടുവാന്‍ സാധിക്കും എന്നത് വാസ്തവമാണ്. ബിജെപിക്ക് കേരളത്തില്‍ വോട്ടുകളുടെ ശതമാനം വര്‍ദ്ധിക്കുന്നതായി നമുക്ക് നിരീക്ഷിക്കാം. ഇന്ന് ബിജെപി ഓരോ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്ന ശ്രമത്തിലാണ്. 

കേരളത്തില്‍ ഇടത്പക്ഷവും വലത്പക്ഷവും ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. സിപിഐ (എം) നേത്യത്ത്വം നല്‍കുന്ന എല്‍ഡിഎഫ് ആണ് ഇടത്പക്ഷം. കോണ്‍ഗ്രസ് നേത്യത്ത്വം നല്‍കുന്ന യുഡിഎഫ് ആണ് വലത്പക്ഷം. രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ നാടിന്‍റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേത്യത്ത്വത്തില്‍ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുവാന്‍ തുടങ്ങിയ പ്രസ്ഥാനമാണ് ജനകീയ വികസന മുന്നണി. രണ്ടായിരത്തിന്‍റെ തുടക്കത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് അനുകൂലമായിരുന്നില്ല. ബിജെപി വോട്ടുകള്‍ ഒപ്പം കൂട്ടിയാല്‍ ജയിക്കാം എന്ന വിശ്വാസം എല്ലാ മുന്നണിക്കും ഉണ്ടായിരുന്നു. ബിജെപി വോട്ടുകള്‍ വില്‍ക്കാന്‍ തയ്യാറായിരുന്നു എന്ന സംസാരവുമുണ്ടായിരുന്നു. വോട്ട് കച്ചവടം എന്നും നമുക്കതിനെ വിശേഷിപ്പിക്കാം. 

ബിജെപി പ്രീണനത്തെക്കുറിച്ച് സഗീര്‍ തേജസ് പത്രത്തില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ പ്രശസ്തമായ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു കാര്‍ട്ടൂണ്‍. തൊട്ടിലില്‍ കിടന്നുറങ്ങുകയാണ് ബിജെപിയുടെ മുഖമായ ഒ രാജഗോപാല്‍. അദ്ദേഹത്തിന് രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് പകല്‍പോലെ സത്യവും ആയിരുന്നു. ബിജെപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് കേരളത്തിലെ പ്രമുഖ നേതാക്കളായ പിണറായി വിജയന്‍, രമേശന് അതുപോലെ പുതുതായി രൂപം കൊണ്ട ജനകീയ വികസന മുന്നണി നേതാവ് എന്നിവര്‍. ബിജെപി വോട്ട് സ്വാധീനിക്കാനായി പാടുന്ന പാട്ടാണ് കാര്‍ട്ടൂണ്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പാടുന്നത് ഓമനത്തിങ്കല്‍ കിടാവോ നല്ല കോമള താമരപ്പൂവോ... എന്നതാണ്. അതേസമയം രമേശ് ചെന്നിത്തല പാടുന്ന പാട്ട് താമരക്കണ്ണാന്‍ ഉറങ്ങേണം... എന്നതാണ്. ജനകീയ വികസനമുന്നണി എന്ന പേരില്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയവര്‍ പാടുന്നത് പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂപൈതലേ... എന്നും. മൂന്നുപേരും പാടുന്ന പാട്ടില്‍ താമരയുണ്ട് എന്നുള്ളതാണ് രസകരം. താരാട്ട് മത്സരം എന്നതിന് പകരം താമരാട്ട് മത്സരം എന്ന് കാര്‍ട്ടൂണിസ്റ്റ് തിരുത്തിയിരിക്കുന്നു. മ എന്ന അക്ഷരം താരാട്ടില്‍ കൂട്ടിചേര്‍ത്തതാണ് തലക്കെട്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: തേജസ്

120 - കുറ്റിച്ചൂലും സ്ഥാനാര്ത്ഥികളും

കുറ്റിച്ചൂലും സ്ഥാനാര്ത്ഥികളും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-120. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 120

സുധീര്‍ നാഥ്

കുറ്റിച്ചൂലും സ്ഥാനാര്‍ത്ഥികളും

തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കേള്‍ക്കുന്ന വാക്കാണ് കുറ്റിച്ചൂല്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ആര് നിന്നാലും ജയിക്കും എന്ന സ്ഥിതി വിശേഷം ഉണ്ടാകും. ഈ അവസരത്തില്‍ പ്രയോഗിക്കുന്നതാണ് കുറ്റിച്ചൂല് എന്ന പ്രയോഗം. അവിടെ ഏത് കുറ്റിച്ചൂല് നിന്നാലും ജയിക്കുമെന്നത് ഏറെ സംസാരിക്കപ്പെട്ട ഒന്നാണ്. പണ്ടൊക്കെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത് കുറ്റിച്ചൂലുകളായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ആദ്യകാലത്ത് രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ സ്വാധീനമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തുന്ന മികച്ച സ്ഥാനാര്‍ത്ഥികളെ ആയിരുന്നു ഈ കുറ്റിച്ചൂലുകള്‍ തോല്‍പ്പിച്ചിരുന്നത്. പക്ഷെ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കുറ്റിച്ചൂലുകളായ സ്ഥാനാര്‍ത്ഥികള്‍ ഇപ്പോഴും ഉണ്ടൊകുന്നുണ്ടെങ്കിലും ജയസാധ്യത ഉറപ്പില്ല. ചൂലുകള്‍ക്കും കുറ്റിച്ചൂലുകള്‍ക്കും വര്‍ത്തമാനകാലത്ത് വന്നുപെട്ട അതിഗഹനമായ മൂല്യശോഷണം ഇവിടെ എടുത്ത് പറയണം.

കര്‍മശൈലിയും ആശയവിനിമയ രീതികളും കൊണ്ട് സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ വിസ്മയിപ്പിക്കുകയും പുതുതലമുറയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ചൂല്. ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ ഒരു സാഹചര്യം. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിക്കും എന്ന് ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ പറയുകയുണ്ടായി. ഈ അവസരത്തില്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഏറെ കൗതുകകരമാണ്. 

കോടതിയാണ് രംഗം വാദിയുടെ പ്രതിനിധിയാണ് ചൂല്. പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയായ ഇ കെ നായനാര്‍. ചൂലു തന്നെയാണ് വാദിക്കുന്നത്. ജഡ്ജിയെ നോക്കി ചൂല് പറയുകയാണ് യുവര്‍ ഓണര്‍ അന്തസായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന എന്നെ ഈ പ്രതി ചിലരോട് ഉപമിച്ച് എന്‍റെ നാണവും മാനവും കെടുത്തുന്നു... കുറ്റിച്ചൂല്‍ പ്രയോഗം നടത്തിയ ഇ കെ നായനാര്‍ പ്രതിയായി കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇന്ന് കുറ്റിചൂലിന് പ്രസക്തി ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ ഈ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

119 - തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-119. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 119

സുധീര്‍ നാഥ്

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

ഏതൊരു തിരഞ്ഞെടുപ്പ് ആയാലും വാഗ്ദാനങ്ങള്‍ കൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തുക പതിവുള്ള കാഴ്ചയാണ്. ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമോ ഉറപ്പോ ആണ് തിരഞ്ഞെടുപ്പ് വാഗ്ദാനം. തേനും പാലും ഒഴുക്കും എന്നുള്ള ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും ഇന്ന് പ്രായോഗികമല്ല. അത്തരം വാഗ്ദാനങ്ങള്‍ ആക്ഷേപഹാസ്യമായി പോലും മലയാള സിനിമയില്‍ വന്നിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ന് സൗജന്യങ്ങളുടെ പെരുമ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി വരുന്നത് കാണാം.

ചിരിക്കുന്ന മുഖത്തോടു കൂടി വോട്ടര്‍മാരെ സമീപിക്കുന്ന ഗൗരവക്കാരായ രാഷ്ട്രീയക്കാരെ എത്രയോ കാര്‍ട്ടൂണിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്നു. നരേന്ദ്രമോദി ഒരു വികസന നായകനായിട്ടാണ് ആദ്യം ജനങ്ങളിലേക്ക് എത്തിയത് വളരെ കൗതുകത്തോടെ കൂടി ജനങ്ങള്‍ രാജ്യത്തിന്‍റെ വികസനം നരേന്ദ്ര മോദിയിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രാജ്യത്ത് വികസനത്തിനൊപ്പം ഹിന്ദു രാഷ്ട്രമാക്കുവാനുള്ള ശ്രമം പുരോഗമന ചിന്തയുള്ള ജനങ്ങളാല്‍ പരക്കെ അപലപിക്കപ്പെട്ടു. രാമക്ഷേത്രം നിര്‍മ്മിക്കുക എന്നുള്ള ലക്ഷ്യമാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമായി നടന്നത്. മതേതര ജനാധിപത്യ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റുന്ന പ്രക്രിയയാണ് വ്യാപകമായി ഉണ്ടായത് എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി. 

വികസനപുരുഷന്‍ എന്നുള്ള രീതിയില്‍ വോട്ടര്‍മാരുടെ സമീപത്തേക്ക് വന്ന നരേന്ദ്ര മോദിയെയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍ മാതൃഭൂമിക്ക് വേണ്ടി വരച്ച തന്‍റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. രണ്ട് കോളങ്ങളിലായിട്ട് ചിത്രീകരിച്ച ഈ കാര്‍ട്ടൂണില്‍ വികസനപുരുഷന്‍ എന്നുള്ള മേലങ്കി അണിഞ്ഞ നരേന്ദ്രമോദി ഭൂമി കുഴിക്കുകയാണ്. വലിയ വ്യവസായങ്ങള്‍ വരും എന്നുള്ള  പ്രതീക്ഷയില്‍ ജനങ്ങള്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. എല്‍ കെ അദ്വാനി എന്താണ് നടക്കുന്നതെന്ന് കൗതുകത്തോടെ നോക്കിയിരിക്കുന്നു. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകരം രാംമന്ദിറുമായി വരുന്ന നരേന്ദ്ര മോദിയെയാണ് രണ്ടാം കോളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് കണ്ട് ഞെട്ടിയ വോട്ടറും രാംമന്ദിര്‍ എന്ന ശിലകം പൊക്കി വരുന്ന നരേന്ദ്ര മോദിയെ കണ്ട് ആഹ്ലാദിക്കുന്ന എല്‍ കെ അദ്വാനിയും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പലപ്പോഴും നിറവേറ്റാന്‍ സാധ്യതയില്ല. എന്നാല്‍ നരേന്ദ്രമോദി രാമക്ഷേത്രം എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ഈ കാര്‍ട്ടൂണിന്‍റെ മൂന്നാം ഭാഗമാണ് വര്‍ത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ളത് ഈ കാര്‍ട്ടൂണ്‍ വിശേഷപ്പെട്ടതാകുന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട് : മാതൃഭൂമി

118 - ജനതാദള്ളുകളും കൂട്ടുകക്ഷി മുന്നണിയും

ജനതാദള്ളുകളും കൂട്ടുകക്ഷി മുന്നണിയും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-118. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 118

സുധീര്‍ നാഥ്

ജനതാദള്ളുകളും കൂട്ടുകക്ഷി മുന്നണിയും

ഇലക്ഷന്‍ വരുമ്പോള്‍ കൂട്ടുകക്ഷി മുന്നണി രൂപീകരിക്കുക കാലങ്ങളായി നമ്മുടെ രാജ്യത്ത് കണ്ടുവരുന്ന ഒരു കീഴ്വഴക്കമാണ്. ഒറ്റക്കക്ഷിക്ക് രാജ്യം ഭരിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ള സാഹചര്യം വന്നതുമുതലാണ് ഈ കൂട്ടുകക്ഷി എന്ന രീതി രാജ്യത്ത് നടപ്പായത്. വ്യത്യസ്ത ആശയങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുന്ന ഈ പ്രക്രിയ വന്‍ വിജയമായിട്ടുണ്ട്. കൂട്ടുകക്ഷി മുന്നണി പല അവസരങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലാണ് മുന്നണി രാഷ്ട്രീയം ആദ്യം പരീക്ഷിച്ചതും വിജയിച്ചതും. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു തന്നെ സഖ്യകക്ഷി പരീക്ഷണം നടന്ന ഇടമാണ് കേരളം. 1951 മുതലിങ്ങോട്ട് ചെറുതും വലുതുമായ സഖ്യക്ഷികളുടെ സാന്നിധ്യം കാണാം. 1951 തിരുകൊച്ചി തെരഞെടുപ്പു കാലം. കമ്യൂണിസ്റ്റ് പാര്‍ടി, ആര്‍എസ്പി, കെഎസ്പി, പിഎസ്പി എന്നീ കക്ഷികള്‍ ഐക്യമുന്നണിയുണ്ടാക്കുന്നത് ഈ തെരഞ്ഞെടുപ്പ് കാലത്താണ്. കോണ്‍ഗ്രസും ഡെമാക്രാറ്റിക് കോണ്‍ഗ്രസും പരസ്പരം ലയിച്ചാണ് ഈ മുന്നണിയെ അന്ന് നേരിട്ടത്. 

ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കൂട്ടുകക്ഷി മുന്നണി രീതി അനുവര്‍ത്തിച്ചു വരുന്നു എന്ന് കാണുവാന്‍ സാധിക്കും. ഒരു പാര്‍ട്ടി തന്നെ പല ഭാഗങ്ങളായി മാറി പ്രവര്‍ത്തിക്കുന്ന ഒരു പ്രവണതയും നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും കാണാം. കേരളത്തില്‍ കേരള കോണ്‍ഗ്രസ് ആണെങ്കില്‍ ദേശീയ തലത്തില്‍ ജനതാദള്‍ അത്തരം ഒരു സ്ഥിതിവിശേഷം ഉള്ളവരാണ് എന്ന ഉദാഹരണം നമുക്ക് ചൂണ്ടി കാണിക്കാം. ജനതാദളില്‍ നിന്ന് വേര്‍തിരിഞ്ഞു പോയി നിരവധി ഗ്രൂപ്പുകള്‍ ആയി ദേശീയതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. അതില്‍ പ്രശസ്തമാണ് മുലായം സിംഗിന്‍റെ സമാജ്വാദി പാര്‍ട്ടി ലാലുപ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദള്‍ രാംവിലാസ് പസ്വാന്‍ തുടക്കം കുറിച്ച ലോക് ജനശക്തി പാര്‍ട്ടി. ജനതാദള്‍ പിളര്‍ന്നുണ്ടായ ഇവരെല്ലാം തന്നെ യുപിയുടെ ഭാഗമായിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം. 

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി ഹരി ഇത് വിഷയമാക്കി സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ വരച്ച കാര്‍ട്ടൂണ്‍ വളരെ രസകരമാണ്. കോണ്‍ഗ്രസിന്‍റെ ചിഹ്നമാണമല്ലോ കൈപ്പത്തി. കോണ്‍ഗ്രസിന്‍റെ നേത്യത്ത്വത്തിലാണല്ലോ യു.പി.ഐ മുന്നണി. കോണ്‍ഗ്രസ് ചിഹ്നമായ ക്കൈപ്പത്തിയില്‍ സോണിയാ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും ഇടയിലായി ഓരോ വിരലിലും ജനതാദളിന്‍റെ ഓരോ ഗ്രൂപ്പുകള്‍ സ്ഥാനം പിടിച്ചതാണ് ഇവിടെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പുകളും പരസ്പരം യോജിക്കാത്തവരാണ് എന്നുള്ളത് കൊണ്ടാണല്ലോ അവര്‍ വ്യത്യസ്ത പേരുകളില്‍ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ യുപിഐ ഭരണം അവരെ ഒരു കുടക്കീഴില്‍ ആക്കിയിരിക്കുന്നു എന്നുള്ളതാണ് രസകരം. അധികാരത്തിന്‍റെ ശീതളച്ഛായയില്‍ ഇവരെല്ലാം ഒന്നിക്കുന്ന രസകരമായ കാഴ്ചയാണ് ജി ഹരി അവതരിപ്പിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട് : മലയാളം ന്യൂസ്