Thursday, January 4, 2024

06 നിറഞ്ഞാടി നായനാര്‍

നിറഞ്ഞാടി നായനാര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-6. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 06

സുധീര്‍ നാഥ്

നിറഞ്ഞാടി നായനാര്‍.

കാര്‍ട്ടൂണ്‍ ഒരു ഫോട്ടോഗ്രാഫല്ല. അതുകൊണ്ട് കാര്‍ട്ടൂണിസ്റ്റിന് അവന്‍റെ സങ്കല്‍പ്പത്തിനൊത്ത് വരയ്ക്കുന്ന കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്താം. ഒരു സിനിമയില്‍ രണ്ടും മൂന്നും റോളുകള്‍ ഒരു കഥാപാത്രം ചെയ്യണമെങ്കില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കണം. പക്ഷെ ഒരു കാര്‍ട്ടൂണില്‍ ഒന്നിലേറെ തറണ ഒരു വ്യക്തിയെ ചിത്രീകരിക്കാന്‍ കാര്‍ട്ടൂണിസ്റ്റ് മാത്രം വിചാരിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ദിനോസറുകള്‍ക്കും, അപൂര്‍വ്വ ജീവികള്‍ക്കൊപ്പം നായക കഥാപാത്രങ്ങള്‍ ഇപ്പോള്‍ സിനിമകളില്‍ വരുന്നുണ്ട്. പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതൊക്കെ കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

പല കാര്‍ട്ടൂണിസ്റ്റുകളും അവരുടെ ഒരു കാര്‍ട്ടൂണില്‍ തന്നെ ഒരേ കഥാപാത്രത്തെ ഒന്നിലേറെ തവണ വരച്ചിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായ ശങ്കര്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു, മറ്റൊരു ജവഹര്‍ലാല്‍ നെഹ്റു പിടിച്ച് വലിക്കുന്ന ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. ഈ കാര്‍ട്ടൂണ്‍ വളരെ പ്രശസ്തവുമാണ്. ചൈനയുടെ വിഷയത്തില്‍ രണ്ട് നിലപാടുകളെടുത്ത നെഹറുവിനെ വിമര്‍ശിച്ച് 1959 നവംബര്‍ 8ലെ കാര്‍ട്ടൂണാണ് അത്.

സമാനമായി അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യനായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ മലയാള മനോരമയില്‍ വാരഫലം എന്ന തിങ്കള്‍ കാര്‍ട്ടൂണില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. സംസ്ഥാനത്തിലെ എല്ലാ ഓഫീസുകളും നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന ആരോപണം പ്രതിപക്ഷം വ്യാപകമാക്കിയ കാലം. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആയിരുന്നു. പ്രതിപക്ഷ നേതാവ് കെ. കരുണാകരനും. സ്വാഭാവികമായും ഇരുവരും കാര്‍ട്ടൂണില്‍ കഥാപാത്രമാകും.

ജില്ലാ ഭരണ നിയമത്തില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ച അവസരത്തിലാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ കാര്‍ട്ടൂണ്‍ വരച്ചത്. ഒരു സര്‍ക്കാര്‍ ഓഫീസില്‍ എത്തി നോക്കുന്ന പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍ കാണുന്നത് പ്രധാന ഓഫീസറുടെ കസേരയിലും, ടൈപ്പിസ്റ്റും, പ്യൂണും അടക്കം പതിനൊന്ന് ഇ.കെ. നായനാര്‍. കൂടാതെ ചുമരിലെ ഫോട്ടോയിലും നായനാര്‍. ഓഫീസ് മുഴുവന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണെന്നാണ് കാര്‍ട്ടൂണിന്‍റെ സാരം.

കര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ

No comments:

Post a Comment