Showing posts with label Veliyam Baravan. Show all posts
Showing posts with label Veliyam Baravan. Show all posts

Thursday, January 4, 2024

65 ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍…

ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-65. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 65

സുധീര്‍ നാഥ്

ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍...

കാര്‍ട്ടൂണുകളില്‍ പുരാണ കഥാപാത്രങ്ങളെയും പഴങ്കഥകളെയും അനുസ്മരിപ്പിക്കുന്ന വിഷയങ്ങള്‍ സമകാലീന വിഷയവുമായി ചേര്‍ത്ത് കാര്‍ട്ടൂണുകള്‍ വരാറുണ്ട്. ഓണക്കാലത്ത് രാഷ്ട്രീയ നേതാക്കളെ മഹാബലിയാക്കിയും, ഉയില്‍ത്തെുന്നേല്‍പ്പിന് നേതാക്കളെ ക്രിസ്തുവാക്കിയും എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. കാര്‍ട്ടൂണുകളില്‍ ശാകുന്തളയും, കാലനും, മാര്‍ക്കണ്ഡേയനും മറ്റും സമകാലീന രാഷ്ട്രീയ നേതാക്കളായി ചിത്രീകരിച്ച എത്രയോ കാര്‍ട്ടൂണുകളാണ് വന്നിട്ടുള്ളത്. ക്രിസ്തുമസ് കാലത്ത് സാന്താക്ലോസിനെ വരയ്ക്കുക എന്നത് കാര്‍ട്ടൂണിസ്റ്റുകള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു പ്രക്രിയയാണ്. ഇത്തരത്തില്‍ സമകാലീന രാഷ്ട്രീയവും അക്കാലത്ത് രാഷ്ട്രീയ നേതാക്കളും പലപ്പോഴും ഇത്തരം കാര്‍ട്ടൂണുകളില്‍ കഥാപാത്രമായി വരാറുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിങ്ങും എന്തിനേറെ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ രാഷ്ട്രീയ നേതാക്കളും സാന്താക്ലോസിന്‍റെ കുപ്പായമണിയിച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിട്ടുണ്ട്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ് സെന്‍റ് നിക്കോളാസ്, ഫാദര്‍ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലറിയപ്പെടുന്ന സാന്‍റാക്ലോസ്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബര്‍ 24) അര്‍ദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബര്‍ 6) ഇദ്ദേഹം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാന്‍ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്‍റെ അംശങ്ങള്‍ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളില്‍ അടിസ്ഥാനപ്പെട്ടതാണ്. രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ തോമസ് നാസ്റ്റാണ് സാന്‍റാക്ലോസിന്‍റെ ഇപ്പോത്തെ രൂപം ചിത്രീകരിച്ചത്. ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകല്‍ ബെല്‍റ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ രൂപമാണ് സാന്‍റാക്ലോസിന്‍റേത്. 

കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കല്ലൂര്‍ വിഎസിനെയാണ് തന്‍റെ ഒരു കാര്‍ട്ടൂണില്‍ സാന്താക്ലോസ് എന്ന കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ആയിരുന്നു അത്. ഒരു ക്രിസ്മസ് കാലത്ത് സുഭാഷ് വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. സാന്താക്ലോസിന്‍റെ വേഷം അണിഞ്ഞിരിക്കുന്ന വിഎസ് അച്യുതാനന്ദന്‍ അന്ന് മുഖ്യമന്ത്രിയാണ്. അന്ന് പാര്‍ട്ടിയെ നയിച്ച പിണറായി വിജയനും, കൊടിയേരി ബാലകൃഷ്ണനും, സിപിഐയുടെ വെളിയന്‍ ഭാര്‍ഗ്ഗവന്‍, എം എ ബേബിയും വിഎസിന് പിന്നില്‍ താളം പിടിച്ച് ഓടുന്നത് കാര്‍ട്ടൂണില്‍ കാണാം. സിപിഐയും, സിപിഎമ്മും അടങ്ങുന്ന എല്‍ഡിഎഫ് മുന്നണി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നു എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അതിന് കൂടുതല്‍ അര്‍ത്ഥം വരുന്ന രീതിയില്‍ സന്തോഷ സൂചകമായി തന്നതിന് സ്വീകരിച്ച് ഞങ്ങള്‍ ഇതാ പോകുന്നു എന്ന് ഒരുമിച്ച് പാടി ഇവര്‍ പോകുമ്പോള്‍ പുറകില്‍ ഒരു നായ കുരയ്ക്കുന്നതായി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: ഹാസ്യകൈരളി

27 ആരുടെ നേട്ടം

ആരുടെ നേട്ടം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-27. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 27

സുധീര്‍ നാഥ്

2007 മെയ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോലാഹലങ്ങളുണ്ടാക്കിയ കാലമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മൂന്നാറിലേക്ക് തന്‍റെ മൂന്ന് പൂച്ചകളെ അയച്ചത് ആയിടെയായിരുന്നു. മൂന്നാര്‍ ഓപ്പറേഷനും സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വാനോളം ഉയര്‍ത്തിയ നാളുകള്‍. 'മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും, നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുന്നതിനും' വേണ്ടിയായിരുന്നു പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്.  പന്തീരായിരത്തോളം ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചെടുക്കുകയും നൂറോളം അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുകളയുകയും ചെയ്തു.  ആ ദൗത്യത്തിന് ജനങ്ങളും ഇന്ത്യയിലെ മാധ്യമങ്ങളും നല്‍കിയ പിന്തുണ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുള്ള ഒരു സൂചനയായിരുന്നു.  ഏലത്തോട്ടങ്ങള്‍ വെട്ടിമാറ്റി റിസോര്‍ട്ടുകള്‍ കൃഷി ചെയ്യുന്നത് എപ്രകാരമാണ് ഒരു ഭൂവിഭാഗത്തെ ബാധിക്കുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.  പക്ഷെ, ആ പ്രക്രിയക്ക് തുടര്‍ച്ചയുണ്ടായില്ല എന്നത് ഖേദകരമാണ്. മൂന്നാറിലെ ജനങ്ങള്‍ മാത്രമല്ല, കേരളമാകെ വിഎസിനെ ഓര്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ ഇടിച്ചു നിരത്തിയ, ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിച്ച 2007ലെ ദൗത്യസംഘത്തിന് അനുമതി കൊടുത്തതിന്‍റെ പേരിലാണ്.

ഭൂപരിഷ്കരണ നിയമത്തിന്‍റെ സത്ത സംരക്ഷിക്കുന്നതിനും ഭൂസ്വാമിമാരെ നിലയ്ക്കു നിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു, അത്. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് മുഖ്യമന്ത്രി നടത്തിയ നീക്കങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വലുപ്പത്തിലെ വാര്‍ത്തയായി. പത്രങ്ങളായ പത്രങ്ങളിലെല്ലാം ഈ വിഷയങ്ങളില്‍ കാര്‍ട്ടൂണുകള്‍ നിറഞ്ഞുനിന്നു. 

മൂന്നാറിലെ ഒഴിപ്പിക്കലും സ്മാര്‍ട്ട് സിറ്റി കരാറും മുഖ്യമന്ത്രിയുടെ മാത്രം നേട്ടമല്ല. ഇടതുമുന്നണിയുടെ തീരുമാനം മുഖ്യമന്ത്രി നടപ്പിയതേ ഉള്ളൂ എന്ന എല്‍.ഡി.എഫ് നേതാക്കളുടെ അവകാശവാദത്തെക്കുറിച്ച് കേരള കൗമുദിയില്‍ ടി. കെ. സുജിത്ത് വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. ڇആരുടെ നേട്ടം?ڈ എന്ന തലക്കെട്ടില്‍ വന്ന ഈ കാര്‍ട്ടൂണ്‍, മികച്ച കാര്‍ട്ടൂണിനുള്ള ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ മാധ്യമ അവാര്‍ഡും കേരളലളിതകലാ അക്കാദമി ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡും നേടി. 

കാര്‍ട്ടൂണ്‍ കടപ്പാട്: കേരള കൗമുദി