Showing posts with label Balakrishna Pillai. Show all posts
Showing posts with label Balakrishna Pillai. Show all posts

Thursday, January 4, 2024

44 വളരും തോറും പിളരും, പിളരും തോറും വളരും

വളരും തോറും പിളരും, പിളരും തോറും വളരും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-44. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 44

സുധീര്‍ നാഥ്

വളരും തോറും പിളരും, പിളരും തോറും വളരും

1964ല്‍ കേരള രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും, പ്രധാന രാഷ്ട്രീയ കക്ഷിയായി മറുകയും ചെയ്ത കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിക്ക് അറുപതാണ്ട് കഴിഞ്ഞിരിക്കുന്നു. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന പേര് കേരളാ കോണ്‍ഗ്രസിന് ലഭിച്ചത് കെ. എം മാണിയുടെ പ്രസംഗത്തില്‍ നിന്നാണ്. ഇന്ന് കേരളത്തില്‍ ഏഴു ഗ്രൂപ്പുകളായി കേരള കോണ്‍ഗ്രസ് മാറിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച പതിനഞ്ച് എം എല്‍ എമാരെ മുന്നില്‍ നിര്‍ത്തി കര്‍ഷകരുടെ പാര്‍ട്ടി എന്ന പേരില്‍ തുടങ്ങിയതാണ് കേരള കോണ്‍ഗ്രസ്. 1965 ലെ തിരഞ്ഞെടുപ്പില്‍ 25 പേരെ നിയമസഭയിലേക്കു വിജയിപ്പിക്കാന്‍ കഴിഞ്ഞതോടെ കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് പ്രാധാന്യം വര്‍ദ്ധിച്ചു. അന്ന് കോണ്‍ഗ്രസിന് 40 സീറ്റും സി പി എമ്മിനു 36 സീറ്റും ലഭിച്ചു. പക്ഷെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ 1965 ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് 67 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഞ്ചു സീറ്റിലേക്കു ചുരുങ്ങി.

1970 ല്‍ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് ഐക്യമുന്നണി വിട്ടു. 1970 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യമുന്നണിയില്‍ ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തുടര്‍ന്നില്ല. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും ഐക്യമുന്നണി സര്‍ക്കാരില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസിന്‍റെ പ്രതിനിധികളായി സി അച്യുതമേനോന്‍ സര്‍ക്കാരില്‍ കെ എം മാണി ധന മന്ത്രിയും ആര്‍ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയുമായി.

1977ല്‍ കേരള കോണ്‍ഗ്രസില്‍ ആദ്യ പിളര്‍പ്പുണ്ടായി. ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ പ്രവേശിച്ചു. 1979-ല്‍ കേരള കോണ്‍ഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായി വീണ്ടും പിളര്‍ന്നു. കെ എം മാണി കേരള കോണ്‍ഗ്രസ് (എം) എന്നും പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നും രണ്ടു പാര്‍ട്ടികളായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. കര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് തന്‍റെ കേരള കോണ്‍ഗ്രസ് (എം) എന്ന് പറഞ്ഞ അവസരത്തിലാണ് കാര്‍ട്ടൂണ്‍ വരയ്ക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ബിയുടേയും ജോസഫിന്‍റേയും പ്രതിനിധികളായ ബാലക്യഷ്ണപിള്ളയും, പി. ജെ. ജോസഫും മാണിയുടേത് വ്യജ രക്തസാക്ഷിത്വമാണെന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്. 

26 സൂക്ഷിക്കുക, കേസ് കെട്ടുണ്ട്

സൂക്ഷിക്കുക, കേസ് കെട്ടുണ്ട് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-26. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 26

സുധീര്‍ നാഥ്

സൂക്ഷിക്കുക, കേസ് കെട്ടുണ്ട്

ഒരു പാര്‍ട്ടി മാത്രമായി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന കാലം പോയിരിക്കുന്നു. രാഷ്ട്രീയ മുന്നണി സംവിധാനമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം നയിക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി, ബിജെപി നയിക്കുന്ന എന്‍ഡിഎ എന്നിവരാണ് പ്രധാനമായും കേരളത്തിലെ മത്സര രംഗത്തുള്ളത്. കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ചരിത്രത്തിന് അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. രാഷ്ട്രീയ കക്ഷികളുടെ കൂറുമാറ്റവും കൂടുമാറ്റവും വളരെ ശക്തമായി തന്നെ കേരള രാഷ്ട്രീയത്തില്‍ നടന്നിട്ടുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു തന്നെ സഖ്യകക്ഷി രാഷ്ട്രീയത്തിന്‍റെ അതിപ്രസരം കണ്ടുതുടങ്ങിയിരുന്നു. 1951 മുതലിങ്ങോട്ട് ചെറുതും വലുതുമായ സഖ്യക്ഷികളുടെ സാന്നിധ്യം കാണാം. കേരള രാഷ്ട്രീയത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണി സമ്പ്രദായം വരുന്നത് 1970കളുടെ അവസാനത്തോടെയാണ്. 

ഓരോ തിരഞ്ഞെടുപ്പിലും പല രാഷ്ട്രീയ കക്ഷികളും എതിര്‍ മുന്നണിയില്‍ ചേക്കേറുന്ന കാഴ്ച്ച സര്‍വ്വസാധാരണമാണ്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ മലക്കം മറിച്ചില്‍ നടത്തിയിട്ടുള്ളതെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതിന് ശേഷം ജനതാ പാര്‍ട്ടിയായിരിക്കും എന്നാണ് രാഷ്ട്രീയ ചരിത്രം പറയുന്നത്.

ഇത്തരത്തില്‍ പലരും മുന്നണി മാറിയപ്പോള്‍ എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. യുഡിഎഫിന്‍റെ ഭാഗമായിരുന്ന ബാലക്യഷ്ണപിള്ള, എല്‍ഡിഎഫില്‍ വന്നത് പിണറായി വിജയന്‍ കേരളം ഭരിക്കുന്ന അവസരത്തിലാണ്. മുന്നാക്ക സമുദായ ചെര്‍മാനായി അദ്ദേഹത്തെ നിയമിച്ച് എല്‍ഡിഎഫില്‍ കൊണ്ടു വന്ന അവസരത്തില്‍ മാത്യഭമിയില്‍ കെ. ഉണ്ണിക്യഷ്ണന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ڇസൂക്ഷിച്ച് പിടിക്കണം, പഴയ കേസു കെട്ട് ഒക്കെഉള്ളതാ...ڈ എന്ന് എല്‍ഡിഎഫിലേയ്ക്ക് വരുന്ന ബാലക്യഷ്ണപിള്ള, പെട്ടിയും പ്രമാണവും ചുമന്ന് വരുന്ന വി.എസ്സിനോട് പറയുന്നതാണ് കാര്‍ട്ടൂണ്‍. എല്‍ഡിഎഫ് കാര്യസ്ഥനായി പിണറായി വിജയനും കാര്‍ട്ടൂണില്‍ കാണാം. 

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി