Showing posts with label Amit Shah. Show all posts
Showing posts with label Amit Shah. Show all posts

Saturday, April 13, 2024

149 - യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി…

യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-149. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 149

സുധീര്‍ നാഥ്

രാജ സദസ്സിലെ പുകഴ്ത്തുക്കാര്‍

നോട്ട് നിരോധനം വലിയ ചര്‍ച്ചയും ചരിത്രവുമായതാണ്. 2016 നവംബര്‍ എട്ടാം തീയതി രാത്രി 8 മണിക്ക് ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു: മേരേ പ്യാരേ ദേശ് വാസിയോം... ആജ് മദ്ധ്യ രാത്രി... യാനി... ആട്ട് നവംബര്‍ ദോ ഹസാര്‍ സോലാ... കി രാത്രി കോ ബാരഹ് ബജേ സേ... വര്‍ത്തമാന്‍ മേ ജാരീ... പാഞ്ച് സൗ രുപ്പയേ... ഓര്‍ ഏക് ഹസാര്‍ രുപ്പയേ... കെ കറന്‍സി നോട്ട്... ലീഗല്‍ ടെന്‍ഡര്‍... നഹി രഹേഗേ... അന്തൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ വിവരം കാട്ടുതീ പോലെയാണ് പരന്നത് ട്വിറ്ററിലും വാട്ട്സപ്പിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്ത പരന്നു. പിന്നീടുണ്ടായ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവും, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും നമ്മള്‍ കണ്ടതാണ്.

രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉണ്ടെന്നും അത് നോട്ട് നിരോധനം വഴി സമാഹരിക്കുവാന്‍ സാധിക്കുമെന്നും അതിനുവേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ആയിരുന്നു പ്രധാനമന്ത്രി അന്ന് അവകാശവാദമായി ഉന്നയിച്ചത്. എന്നാല്‍  നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളും അതുണ്ടാക്കിയ സാമമ്പത്തിക തകര്‍ച്ചയും ഭീകരമായിരുന്നു. ഏറ്റവുമധികം തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നേരിടേണ്ടി വന്നത് അസംഘടിത തൊഴില്‍ മേഖലയ്ക്കാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കള്ളപ്പണം പിടിക്കുവാനോ സാമ്പത്തികമായി ഇന്ത്യയെ ഉയര്‍ച്ചയില്‍ എത്തിക്കുവാനോ സാധിച്ചില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി നടത്തിയ തൊഴില്‍ തൊഴിലില്ലായ്മാ സര്‍വേ വെളിപ്പെടുത്തിയത്, നോട്ടു റദ്ദാക്കപ്പെട്ട കാലയളവില്‍ മാത്രം 15 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ്. പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം കാര്‍ഷിക മേഖലയ്ക്ക് മാത്രം വന്‍ നഷ്ടമുണ്ടാക്കി. 

2015 2016 വര്‍ഷം 8.01% ജിഡിപി വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറയുന്നതാണ് കണ്ടത്. 2019 തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധീര്‍നാഥ് വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഈ അവസരത്തില്‍ ചര്‍ച്ചാവിഷയം ആകേണ്ടത്. വോട്ടര്‍മാരായ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്‍റെ പ്രധാന അനുയായി ഉപദേശകനുമായ പ്രതിരോധ മന്ത്രി ആഭ്യന്തരമന്ത്രി നോക്കിക്കൊണ്ട് ജനം പറയുകയാണ്: മേരേ പ്യാരേ ദേശ് വാസിയോം... യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി... 

കാര്‍ട്ടൂണ്‍ കടപ്പാട്: സുധീര്‍ നാഥ്

Wednesday, March 6, 2024

102 - ലക്ഷ്മണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്…!

ലക്ഷ്മണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്…! 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-102. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 102

സുധീര്‍ നാഥ്

ലക്ഷമണ രേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്‍...!

കോവിഡ് കാലം ലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തി. കോവിഡ് രോഗം മൂലം ലോകമാകെ ജനങ്ങള്‍ ഭീതിയിലായിരുന്നു. ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും, ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടിനുള്ളിലേയ്ക്ക് സ്വയം വലിഞ്ഞു. ഇന്ത്യയിലെ എല്ലാ വഴികളും വിജനമായി. ഫാക്റ്ററികള്‍ അടച്ചു. നിര്‍മ്മാണ മേഖല നിലച്ചു. തൊഴില്‍ നഷ്ടപ്പെട്ട പാവങ്ങളായ ദിവസ കൂലിക്കാര്‍ സ്വന്തം ഗ്രാമം ലക്ഷ്യമാക്കി നടന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും നമ്മള്‍ പാലായനം കണ്ടു. ഭീതിപ്പെടുത്തിയ കൊറോണ വൈറസ് പടര്‍ന്ന കാലത്ത് മനുഷ്യര്‍ പലതും പഠിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ ഉള്ളില്‍ ഒളിഞ്ഞു കിടന്ന പല നന്‍മകളും കോവിഡ് കാലത്ത് പുറത്തു വന്നതായി കാണാം.

ലോക്ഡൗണിന് സമാനമായ ഒന്നുതന്നെയാണ് ലക്ഷ്മണരേഖ. ഈ രേഖ മറികടക്കുന്നത് ആപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ പ്രദിപാദിക്കുന്ന ഒരു കഥയില്‍ നിന്നാണ് ഈ വാക്കിന്‍റെ ഉത്ഭവം. ശ്രീരാമന്‍റെ വനവാസക്കാലത്ത് സീതയെ കണ്ട് ആക്യഷ്ടനായ രാവണന്‍ മാരീചന്‍റെ സഹായത്താല്‍ പര്‍ണ്ണാശ്രമത്തില്‍ നിന്ന് ശ്രീരാമനെ അകറ്റുന്നു. പര്‍ണ്ണാശ്രമത്തില്‍ സീതയ്ക്ക് കൂട്ടായി നിന്ന ലക്ഷ്മണനെ അവിടെ നിന്ന് മാറ്റുന്നതിനായി മാരീചന്‍ ശ്രീരാമന്‍റെ ശബ്ദത്തില്‍ കരയുന്നു. ശ്രീരാമന്‍റെ കരച്ചില്‍ കേട്ട് വല്ല അപകടവും പറ്റിയോ എന്ന് പരിഭ്രമിച്ച സീത അനുജന്‍ ലക്ഷ്മണനോട് ശബ്ദം കേട്ടിടത്ത് ചെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നു. പോകുന്നതിനു മുന്‍പ് ആശ്രമത്തിനു ചുറ്റും ഒരു രേഖ ലക്ഷമണന്‍ വരക്കുകയും സീതയോട് അതു മുറിച്ചു പുറത്തുകടക്കെരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ രേഖ മറികടക്കാന്‍ പറ്റാതിരുന്ന വേഷപ്രച്ഛന്നനായ രാവണന്‍ തന്ത്രപരമായി സീതയെ ലക്ഷ്മണരേഖക്ക് പുറത്തിറക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതാണ് രാമായണത്തിന് നിദാനം.

ഏതെങ്കിലും വ്യക്തിയോ സംഘടനകളോ അവരുടെ പ്രവര്‍ത്തനമേഖലയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കാനാണ് ലക്ഷ്മണരേഖ എന്ന വാക്ക് ഇപ്പോള്‍ വളരെയധികം ഉപയോഗിക്കാറ്. കോവിഡിനെ തുടര്‍ന്ന് ലോകരാജ്യങ്ങളെല്ലാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് 24ന് ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ അവസരത്തില്‍ സുധീര്‍ നാഥ് ഗള്‍ഫ് ഇന്ത്യയ്ക്കായി വരച്ച കാര്‍ട്ടൂണില്‍ ലക്ഷമണരേഖയാണ് ആദ്യത്തെ ലോക്ക്ഡൗണ്‍ എന്ന് അമീത്ത്ഷാ പ്രധാനമന്ത്രി മോദിയോട് പറയുന്നതാണ്. ശ്രീരാമനും, ലക്ഷമണനും, സീതയും കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: ഗള്‍ഫ് ഇന്ത്യന്‍സ്