Saturday, April 6, 2024

143 - സുരക്ഷിത മണ്ഡലം തേടി

സുരക്ഷിത മണ്ഡലം തേടി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-143. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 143

സുധീര്‍ നാഥ്

കോണ്‍ഗ്രസിന്‍റെ അറ്റകൈ

സുരക്ഷിത മണ്ഡലം തേടി ഒരു സ്ഥാനാര്‍ഥി പോകുന്നതില്‍ ഒരു തെറ്റുമില്ല അങ്ങനെ സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് സുരക്ഷിത മണ്ഡലം ലഭിക്കണമെങ്കില്‍ അത്രമാത്രം സ്വാധീനം പാര്‍ട്ടിയില്‍ വേണം ഏതൊരു പാര്‍ട്ടിയായാലും അവരുടെ നേതാവ് സുരക്ഷിത മണ്ഡലത്തിലാണ് മത്സരിക്കാറ് സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ പ്രമുഖര്‍ നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെയുണ്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ വയനാട്ടിലാണ് മത്സരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ ഉത്തര്‍പ്രദേശിലെ അമേഠിയിലെ മണ്ഡലം ഉപേക്ഷിച്ചാണ് അദ്ദേഹം വയനാടിനെ ചേര്‍ത്തുനിര്‍ത്തിയത് ഉത്തര്‍പ്രദേശില്‍ മത്സരിച്ചാല്‍ ജയിക്കുവാന്‍ സാധ്യതയില്ല എന്നുള്ള തോന്നലാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഇങ്ങനെ ചിന്തിപ്പിച്ചത്

രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ അമേഠി പോലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമാണ് റായ്ബറേലി ഇവിടെ 1966 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 1967 ല്‍ ഇന്ദിരാഗാന്ധി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1971 ലും ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് വിജയിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍ക്കുന്നതും ഇന്ദിരാഗാന്ധി തോല്‍വി അറിയുന്നതും ഈ തെരഞ്ഞെടുപ്പിലാണ്. സോഷ്യലിസ്റ്റ് നേതാവായ രാജനാരായണന്‍ ആണ് അരലക്ഷത്തില്‍ പിറന്ന ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത്. അതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരങ്ങളില്‍ വിജയിച്ചെങ്കിലും 1996, 98 വര്‍ഷം ബിജെപി റായ്ബറേലിയില്‍ ജയിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോഡി വന്‍ഭൂരിപക്ഷത്തില്‍ രാജ്യമാകെ അലകള്‍ അടിപ്പിച്ചപ്പോഴും കോണ്‍ഗ്രസിന് റായ്ബറേലിയില്‍ പിന്തുണ കൂടുകയായിരുന്നു. ഏറ്റവും ഒടുവില്‍ 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ജയിക്കുകയുണ്ടായി. 

1980ല്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലിക്ക് പുറമേ ആന്ധ്രപ്രദേശിലെ മേഡക്കില്‍ നിന്നും ജനവിധി നേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായ്ബറേലിയില്‍ നിന്ന് ഇന്ദിര രാജിവെക്കുകയുണ്ടായി. 1980ല്‍ റായ്ബറേലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ നെഹ്റു ആയിരുന്നു. സുരക്ഷിത മണ്ഡലം തേടിയായിരുന്നു ഇന്ദിരാഗാന്ധിയുടെ ആന്ധ്രപ്രദേശിലേക്കുള്ള പോക്ക്. ഇത് വിഷയമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം. എം. മോനായി 1989 സെപ്റ്റംബര്‍ മാസം പതിനഞ്ചാം തീയതി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്‍ട്ടൂണാണിത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment